സിൽഗെറിലെ ക്യാന്പിൽനിന്ന് ഇരുചക്രവാഹനങ്ങളിലാണ് ജാഗർഗുണ്ട പോലീസ് സ്റ്റേഷൻ പരിധിയിൽ വനമേഖലയിലെ പട്രോളിംഗിനായി സംഘം തിരിച്ചത്. സേനാംഗങ്ങളുടെ ലഗേജുകളും ഭക്ഷണവുമായി പുറപ്പെട്ട ട്രക്കിന്റെ ഡ്രൈവറായിരുന്നു വിഷ്ണു. ശൈലേന്ദ്രയും ഒപ്പമുണ്ടായിരുന്നു.
സ്ഫോടനത്തിനു പിന്നാലെ കൂടുതൽ സേനയെ പ്രദേശത്തേക്ക് അയച്ചിട്ടുണ്ട്. മൃതദേഹങ്ങൾ വനത്തിനു പുറത്തെത്തിച്ചു. മാവോയിസ്റ്റുകൾക്കായി തെരച്ചിൽ വ്യാപിപ്പിച്ചതായി സൈന്യം അറിയിച്ചു.