പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കാനാണ് ഉദ്യോഗസ്ഥർ പരീക്ഷാകേന്ദ്രത്തിലെത്തുന്നത്. മേയ് അഞ്ചിന് രാജ്യത്തെ 4750 സെന്ററുകളിൽ നടന്ന നീറ്റ് യുജി പരീക്ഷയിൽ 24 ലക്ഷം വിദ്യാർഥികളാണു പങ്കെടുത്തത്.
കഴിഞ്ഞ നാലിന് ഫലം പുറത്തുവന്ന ശേഷം ഗ്രേസ് മാർക്കുമായി ബന്ധപ്പെട്ട നിരവധി ആരോപണങ്ങളാണ് ഉയർന്നത്. വിഷയം സുപ്രീംകോടതിയിലെത്തിയതോടെ ഗ്രേസ് മാർക്ക് റദ്ദ് ചെയ്യുന്നതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
ഗ്രേസ് മാർക്ക് ലഭിച്ച 1563 വിദ്യാർഥികൾക്ക് പുനഃപരീക്ഷ നടത്തുമെന്നും കേന്ദ്രം കോടതിയിൽ പറഞ്ഞു. മേഘാലയ, ഹരിയാന, ഛത്തീസ്ഗഡ്, ഗുജറാത്ത്, ചണ്ഡീഗഡ് എന്നിവിടങ്ങളിലെ ആറു പരീക്ഷാ കേന്ദ്രങ്ങളിലാണ് ഗ്രേസ് മാർക്ക് സംബന്ധിച്ച വിവാദം ഉയർന്നുവന്നത്.