കള്ളാക്കുറിച്ചി വിഷമദ്യദുരന്തം മരണം 53 ആയി
കള്ളാക്കുറിച്ചി വിഷമദ്യദുരന്തം മരണം 53 ആയി
Sunday, June 23, 2024 2:02 AM IST
കള്ളാക്കുറിച്ചി: തമിഴ്നാട്ടിലെ കള്ളാക്കുറിച്ചിയിൽ വ്യാജമദ്യദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 53 ആയി. ചികിത്സതേടിയ 140 പേരുടെ ആരോഗ്യനില തൃപ്തികരമാണെന്നു ജില്ലാ കളക്ടർ എം.എസ്. പ്രശാന്ത് പറഞ്ഞു. മദ്യദുരന്തവുമായി ബന്ധപ്പെട്ട കേസിൽ ഏഴുപേരെ ഇതുവരെ അറസ്റ്റ് ചെയ്തു.

അതിനിടെ, വിഷമദ്യദുരന്തത്തിൽ ജുഡീഷൽ അന്വേഷണം പ്രഖ്യാപിച്ച് പ്രതിപക്ഷ വിമർശനത്തെ മറികടക്കാനുള്ള നീക്കത്തിലാണ് എം.കെ. സ്റ്റാലിന്‍റെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാർ. വിഷമദ്യദുരന്തത്തിൽ മരണസംഖ്യ ഉയരുന്നത് പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങളുടെ ശക്തി വർധിപ്പിക്കുകയും ചെയ്യുന്നു.


ചികിത്സയിലുള്ള 140 പേർ കള്ളക്കുറിച്ചി സർക്കാർ മെഡിക്കൽ കോളജ്, സേലം മോഹൻ കുമാരമംഗലം മെഡിക്കൽ കോളജ്, വിഴുപ്പുരം സർക്കാർ മെഡിക്കൽ കോളജ്, പുതുച്ചേരി ജിപ്മെർ എന്നിവിടങ്ങളിലാണു കഴിയുന്നത്. രോഗികളുടെ എണ്ണം ഏറെയുള്ള കള്ളാക്കുറിച്ചി മെഡിക്കൽ കോളജിലേക്ക് 71 അംഗ മെഡിക്കൽ സംഘത്തെ സർക്കാർ നിയോഗിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.