ഖലിസ്ഥാൻ ഭീകരന് കനേഡിയൻ ആദരം; പ്രതിഷേധമറിയിച്ച് ഇന്ത്യ
ഖലിസ്ഥാൻ ഭീകരന്  കനേഡിയൻ ആദരം; പ്രതിഷേധമറിയിച്ച് ഇന്ത്യ
Saturday, June 22, 2024 3:34 AM IST
ന്യൂഡൽഹി: കാനഡയിൽ കൊല്ലപ്പെട്ട ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന് കനേഡിയൻ പാർലമെന്‍റ് ആദരമർപ്പിച്ചതിൽ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ.

കഴിഞ്ഞ വർഷം ജൂണ്‍ 18ന് ബ്രിട്ടീഷ് കൊളംബിയയിലെ ഗുരുദ്വാരയ്ക്കു പുറത്തുവച്ചാണ്, ഇന്ത്യ തീവ്രവാദിയായി പ്രഖ്യാപിച്ച നിജ്ജാർ വെടിയേറ്റു കൊല്ലപ്പെട്ടത്. നിജ്ജാറിനെ അനുസ്മരിച്ച് കനേഡിയൻ പാർലമെന്‍റ് രണ്ടു ദിവസം മുന്പ് ഒരു മിനിറ്റ് നിശബ്ദത ആചരിച്ചിരുന്നു.

തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നവർക്കു രാഷ്‌ട്രീയ ഇടം നൽകുന്ന ഏതൊരു നീക്കത്തെയും എതിർക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീർ ജയ്സ്വാൾ പറഞ്ഞു. നിജ്ജാറിന്‍റെ കൊലപാതകത്തിൽ ഇന്ത്യൻ ഗവണ്‍മെന്‍റിനു പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതോടെ സംഭവം ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധം വഷളായിരുന്നു.

കോണ്‍സുലേറ്റിനു മുന്നിൽ ജനകീയ കോടതിയുമായി ഖലിസ്ഥാനികൾ

ന്യൂഡൽഹി: കാനഡയിലെ വാൻകൂവറിൽ ഇന്ത്യൻ കോണ്‍സുലേറ്റിനു മുന്നിൽ ജനകീയ കോടതിയുമായ ഖലിസ്ഥാൻ തീവ്രവാദികൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലവും ഖലിസ്ഥാനികൾ കത്തിച്ചു. കനേഡിയൻ ഹൈക്കമ്മീഷണറെ ഇന്ത്യ പ്രതിഷേധം അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.