ജമ്മു-കാഷ്മീരിൽ ഭീകരർക്കായി സൈന്യം തെരച്ചിൽ തുടരുന്നു
ജമ്മു-കാഷ്മീരിൽ ഭീകരർക്കായി  സൈന്യം തെരച്ചിൽ തുടരുന്നു
Friday, June 14, 2024 3:19 AM IST
ജമ്മു: ജമ്മു-കാഷ്മീരിലെ വിവിധ പ്രദേശങ്ങളിൽ ഭീകരർക്കായി സൈന്യം തെരച്ചിൽ തുടരുന്നു. പാരാമിലിട്ടറിയും പോലീസും സംയുക്തമായി ജമ്മുവിന്‍റെ പ്രാന്തപ്രദേശത്തുള്ള നർവാൾ ബൈപാസ് മേഖലയിൽ തെരച്ചിൽ നടത്തി.

രണ്ടു പേരെ സംശയാസ്പദമായ നിലയിൽ കണ്ടെന്ന് പ്രദേശവാസിയായ സ്ത്രീ റിപ്പോർട്ട് ചെയ്തതിന്‍റെ അടിസ്ഥാനത്തിലായിരുന്നു തെരച്ചിൽ.

കഴിഞ്ഞ നാല് ദിവസത്തിനിടെ റാസി, കത്വ, ദോഡ ജില്ലകളിലെ നാലിടങ്ങളിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ ഒമ്പത് തീർഥാടകരും ഒരു സിആർപിഎഫ് ജവാനും കൊല്ലപ്പെടുകയും ഏഴ് സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

കത്വയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ടു പാക്കിസ്ഥാൻ ഭീകരരും കൊല്ലപ്പെട്ടു. രണ്ട് ആക്രമണങ്ങളിൽ ഉൾപ്പെട്ട നാല് ഭീകരരുടെ രേഖാചിത്രങ്ങൾ ബുധനാഴ്ച പോലീസ് പുറത്തുവിട്ടിരുന്നു. ഇവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.