പശ്ചിമ ബംഗാളിലും കർണാടകയിൽ യഥാക്രമം 15.4, 14.7 എന്നീ നിലയിലാണ്. ഏറ്റവും കുറവ് ബിഹാറിലാണ് 2.1 ശതമാനം. പഞ്ചാബിൽ 3.9, രാജസ്ഥാനിൽ 4.5 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്. കേരളത്തിൽ 7.9 ശതമാനം വർധനയുണ്ട്.
സ്ത്രീ വോട്ടർമാരുടെ എണ്ണം കൂടി വോട്ടർമാരുടെ ലിംഗാനുപാതം 1000 പുരുഷൻമാർക്ക് 948 സ്ത്രീകൾ എന്നനിലയിലാണ്. 1971 ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. 1971 മുതൽ തെരഞ്ഞെടുപ്പ് കമ്മീഷനിൽനിന്ന് ഈ കണക്ക് ലഭ്യമാണ്. 1971ൽ ലിംഗാനുപാതം 910 ആയിരുന്നു. 2019ൽ 926 ആയിരുന്നു. എല്ലാ സംസ്ഥാനങ്ങളിലും വോട്ടർമാരുടെ ലിംഗാനുപാതത്തിൽ വർധന ഉണ്ടായതായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.
നാഗാലാൻഡ്, തെലുങ്കാന, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, മേഘാലയ, അരുണാചൽപ്രദേശ്, തമിഴ്നാട്, ഗോവ, മിസോറാം, കേരളം, മണിപ്പുർ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലും വോട്ടർമാരുടെ ലിംഗാനുപാതം 1000 ത്തിന് മുകളിലാണ്. ഉത്തർപ്രദേശ്, പഞ്ചാബ്, ബിഹാർ, ഹരിയാന എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കുറഞ്ഞനിരക്ക്.
1.9 ശതമാനം കന്നി വോട്ടർമാർ ആകെ വോട്ടർമാരിൽ 1.9 ശതമാനം പേർ ആദ്യമായി വോട്ട് രേഖപ്പെടുത്തുന്നവരാണ്. 1.82 കോടി കന്നിവോട്ടർമാർ ഇത്തവണ തെരഞ്ഞെടുപ്പ് പട്ടികയിൽ പേര് ചേർത്തതായാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്.
2019ൽ ഇത് 1.51 കോടിയായിരുന്നു, ആകെ വോട്ടർമാരുടെ 1.71 ശതമാനം. ജാർഖണ്ഡിലാണ് കന്നിവോട്ടർമാർ കൂടുതലുള്ളത്, സംസ്ഥാനത്തെ വോട്ടർമാരിൽ മൂന്ന് ശതമാനം. ഏറ്റവും കുറവ് കേരളം, മഹാരാഷ്ട്ര, തമിഴ്നാട്, ഉത്തർപ്രദേശ്, ബിഹാർ, നാഗാലാൻഡ് സംസ്ഥാനങ്ങളിലാണ്.