ബ്രിജ് ഭൂഷണിന്‍റെ വീട്ടിലെത്തി അന്വേഷണസംഘം
ബ്രിജ് ഭൂഷണിന്‍റെ വീട്ടിലെത്തി അന്വേഷണസംഘം
Wednesday, June 7, 2023 12:49 AM IST
ന്യൂഡൽഹി: ലൈംഗികാരോപണം നേരിടുന്ന ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണിന്‍റെ വീട്ടിലെത്തി പരിശോധന നടത്തി ഡൽഹി പോലീസിലെ പ്രത്യേക അന്വേഷണസംഘം. പരാതികളിൽ മൊഴി രേഖപ്പെടുത്താനാണ് ഉത്തർപ്രദേശിലെ ഗോണ്ടയിലുള്ള വസതിയിൽ അന്വേഷണസംഘം എത്തിയത്.

അദ്ദേഹത്തിന്‍റെ ബന്ധുക്കളെയും കുടുംബംവക സ്ഥാപനങ്ങളിലെ ജീവനക്കാരെയും അന്വേഷണസംഘം ചോദ്യം ചെയ്തു. 12 പേരുടെ മൊഴി രേഖപ്പെടുത്തി. കൂടുതൽ അന്വേഷണത്തിനായി ഇവരുടെ തിരിച്ചറിയൽ രേഖകൾ പോലീസ് ശേഖരിച്ചു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 137 പേരുടെ മൊഴിയാണ് പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തിയത്.

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി മൊഴി പിൻവലിച്ചു

പരാതിക്കാരിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി ബ്രിജ് ഭൂഷണിനെതിരേ നൽകിയ മൊഴി പിൻവലിച്ചു. പോലീസിനും മജിസ്ട്രേറ്റിന് മുന്നിലും നൽകിയ മൊഴിയാണ് പെണ്‍കുട്ടി പിൻവലിച്ചത്. ഐപിസി 164 പ്രകാരം പെണ്‍കുട്ടി മജിസ്ട്രേറ്റിന് മുന്നിൽ പുതിയ രഹസ്യമൊഴി നൽകി. പുതിയ മൊഴി കോടതി പരിശോധിക്കും.


ബ്രിജ് ഭൂഷണിനെതിരേ ഏതൊക്കെ കുറ്റങ്ങൾ ചുമത്താനാകുമെന്ന് മൊഴിയുടെ അടിസ്ഥാനത്തിൽ കോടതി തീരുമാനമെടുക്കും. പ്രായപൂർത്തിയാകാത്ത ഗുസ്തിതാരത്തിന്‍റെ പിതാവിന്‍റെ പരാതിയിൽ ഏപ്രിൽ 28ന് ബ്രിജ് ഭൂഷണിനെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ആറ് ഗുസ്തിതാരങ്ങളുടെ പരാതിയിൽ മറ്റൊരു എഫ്ഐആറും രജിസ്റ്റർ ചെയ്തു.

സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന് രജിസ്റ്റർ ചെയ്ത എഫ്ഐആറുകളിൽ സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക പീഡനം തുടങ്ങിയ ആരോപണങ്ങളാണുള്ളത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 137 പേരുടെ മൊഴി പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.