അണയാതെ രോഷാഗ്നി: 12-ാം ദിവസവും പാർലമെന്‍റ് സ്തംഭിച്ചു
അണയാതെ രോഷാഗ്നി: 12-ാം ദിവസവും പാർലമെന്‍റ് സ്തംഭിച്ചു
Wednesday, March 29, 2023 12:56 AM IST
ന്യൂഡൽഹി: രാഹുൽഗാന്ധിയെ ലോക്സഭയിൽനിന്ന് അയോഗ്യനാക്കിയതിൽ കോണ്‍ഗ്രസും സംയുക്ത പ്രതിപക്ഷവും പ്രതിഷേധം കടുപ്പിച്ചതോടെ പാർലമെന്‍റിന്‍റെ ഇരുസഭകളും തുടർച്ചയായ പന്ത്രണ്ടാം ദിവസവും സ്തംഭിച്ചു. ലോക്സഭയിൽ രോഷാകുലരായ പ്രതിപക്ഷ എംപിമാർ സ്പീക്കർക്കും ചേംബറിനും നേർക്കു കടലാസുകളും കറുത്ത തുണികളും എറിഞ്ഞതോടെ സഭ പ്രക്ഷുബ്‌ധമായി.

രാഹുൽവിഷയത്തിലും, അദാനിവിഷയത്തിൽ ജെപിസി അന്വേഷണം ആവശ്യപ്പെട്ടും പ്രതിപക്ഷം ഒറ്റക്കെട്ടായി പ്രതിഷേധം തുടർന്നതോടെ ലോക്സഭയും രാജ്യസഭയും ഇന്നലെ രാവിലെയും, തുടർന്ന് ഉച്ചകഴിഞ്ഞും ചേർന്നയുടൻ പിരിഞ്ഞു. ഒരു മിനിറ്റു മാത്രമാണ് സഭ സമ്മേളിച്ചത്.
സ്പീക്കർക്കു നേരേ കറുത്ത തുണിയും കടലാസും എറിഞ്ഞതിനെതിരേ രോഷാകുലരായി ബിജെപി എംപിമാർ ശബ്‌ദമുയർത്തിയെങ്കിലും ഉടൻതന്നെ നടപടികൾ സ്പീക്കർ അവസാനിപ്പിച്ചതിനാൽ സംഘട്ടനം ഒഴിവായി. തിങ്കളാഴ്ചത്തേതുപോലെ പ്രതിപക്ഷ എംപിമാർ ഇന്നലെയും കറുപ്പണിഞ്ഞാണു പാർലമെന്‍റിലെത്തിയത്.

രാഹുലിനെ അയോഗ്യനാക്കി പ്രതിപക്ഷസ്വരം ഇല്ലാതാക്കാനുള്ള ബിജെപി ശ്രമത്തെ കൂട്ടായി എതിർത്തു തോൽപ്പിക്കാൻ കോണ്‍ഗ്രസും എല്ലാ പ്രതിപക്ഷ പാർട്ടികളും ഇന്നലെ രാവിലെയും യോഗം ചേർന്നു തീരുമാനിച്ചു.

പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ തിങ്കളാഴ്ച രാത്രി നടന്ന പ്രതിപക്ഷ നേതൃയോഗത്തിൽ തൃണമൂൽ കോണ്‍ഗ്രസ്, ആം അദ്മി പാർട്ടി, സമാജ്‌വാദി പാർട്ടി, ഭാരതീയ രാഷ്‌ട്രസമിതി ഉൾപ്പെടെ 19 രാഷ്‌ട്രീയപാർട്ടി പ്രതിനിധികളും പങ്കെടുത്തതിന് സോണിയയും രാഹുലും ഖാർഗെയും നന്ദി പറഞ്ഞു. ഇതേസമയം, പ്രതിപക്ഷ ബഹളം മൂലം തുടർച്ചയായി സ്തംഭനത്തിലായ ലോക്സഭയും രാജ്യസഭയും മുൻ നിശ്ചയം പോലെ ഏപ്രിൽ ആറുവരെ തുടരാനാണു പ്രധാനമന്ത്രി സൂചിപ്പിച്ചതെന്ന് ബിജെപി കേന്ദ്രങ്ങൾ പറയുന്നു.

പ്രതിപക്ഷബഹളം കണക്കിലെടുത്ത് ബജറ്റ് സമ്മേളനം നേരത്തേ പിരിയുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എംപിയെന്നനിലയിൽ 19 വർഷമായുള്ള ഡൽഹി തുഗ്ലക് ലെയിനിലെ ഔദ്യോഗിക വസതി ഒഴിയുമെന്ന് രാഹുൽഗാന്ധി ലോക്സഭാ സെക്രട്ടേറിയറ്റിനെ ഇന്നലെ രേഖാമൂലം അറിയിച്ചു. രാഹുലിനായി ഡൽഹിയിൽ പുതിയ വസതിക്ക് അന്വേഷണം തുടങ്ങിയതായി കോണ്‍ഗ്രസ് വ്യക്തമാക്കി.

2004ൽ അമേത്തിയിൽനിന്നു എംപിയായി തെരഞ്ഞെടുക്കപ്പെട്ടതുമുതൽ രാഹുൽ താമസിച്ചിരുന്ന വസതി ഒഴിയാൻ ലോക്സഭാംഗത്വം റദ്ദാക്കിയതിന്‍റെ പിറ്റേന്നുതന്നെ നോട്ടീസ് നൽകിയിരുന്നു.


ചെങ്കോട്ടയിൽ കോൺഗ്രസ് പ്രകടനം

ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ചു പോലീസ് നിരോധനാജ്ഞ ലംഘിച്ച് കോണ്‍ഗ്രസ് നേതാക്കളും എംപിമാരും ചെങ്കോട്ടയിൽ പന്തം കൊളുത്തി പ്രകടനം നടത്തി. ചാന്ദ്നി ചൗക്കിൽനിന്നു ചെങ്കോട്ടയിലേക്കുള്ള തെരുവിലിറങ്ങിയ എംപിമാരും വനിതകളും ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെയും പ്രവർത്തകരെയും പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പ്രതിഷേധ പ്രകടനം തടയാനായില്ല.

മുൻ കേന്ദ്രമന്ത്രി പി. ചിദംബരം, മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത്, ജെ.പി. അഗർവാൾ, ജ്യോതിമണി, ഡീൻ കുര്യാക്കോസ്, ടി.എൻ.പ്രതാപൻ തുടങ്ങിയവരെ പോലീസ് ബലമായി കസ്റ്റഡിയിലെടുത്തതു പ്രവർത്തകരെ പ്രകോപിപ്പിച്ചു.

ജെബി മേത്തർ അടക്കമുള്ള എംപിമാർ റോഡിൽ കിടന്നു പോലീസിനും മോദി സർക്കാരിനുമെതിരേ മുദ്രാവാക്യം വിളിച്ചു. ജെബിയെയും മറ്റും പോലീസ് വലിച്ചിഴച്ചതായി ആരോപണമുണ്ട്. കസ്റ്റഡിയിലെടുത്തവരെ കൊണ്ടുപോയ വാഹനങ്ങൾ പ്രവർത്തകർ തടഞ്ഞതും സംഘർഷത്തിനു കാരണമായി. ഒരുഭാഗത്ത് പ്രവർത്തകരെ അടിച്ചോടിക്കാനും അറസ്റ്റ് ചെയ്യാനും പോലീസ് നടപടി സ്വീകരിച്ചപ്പോഴും ഇതൊന്നും വകവയ്ക്കാതെ രാഹുലിന് ഐക്യദാർഢ്യവുമായി വൻ ജനാവലി പ്രതിഷേധപ്രകടനത്തിൽ പങ്കെടുത്തു. ബാരിക്കേഡുകളും പോലീസ് നിയന്ത്രണങ്ങളും വകവയ്ക്കാതെ പന്തംകൊളുത്തിയും മൊബൈൽ ഫ്ളാഷ് തെളിച്ചും പ്രകടനം നടത്തിയ എംപിമാരടക്കമുള്ള നേതാക്കൾ പോരാട്ടത്തിൽ വിട്ടുവീഴ്ചയില്ലെന്നു പ്രഖ്യാപിച്ചു.

പ്രായമായവരെപ്പോലും കസ്റ്റഡിയിലെടുത്തെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ജനാധിപത്യപരമായി പ്രതിഷേധിക്കാൻ പോലും അനുവദിക്കാതെ വിലക്കും അറസ്റ്റും ലാത്തിച്ചാർജും നടത്തുന്ന കേന്ദ്ര പോലീസിന്‍റെ നടപടിയെ എന്തുവിലകൊടുത്തും ചെറുക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. പാർലമെന്‍റംഗത്വത്തിൽനിന്ന് തിടുക്കത്തിൽ രാഹുലിനെ അയോഗ്യനാക്കിയതിനെതിരേയുള്ള പ്രതിഷേധം കടുപ്പിക്കാൻ ഏപ്രിൽ അവസാനം വരെ പരിപാടികൾ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് ചെങ്കോട്ടയിലെ മാർച്ച് പോലീസ് തടഞ്ഞത്.

ഗുണ്ടാരാജാണു ഡൽഹിയിൽ കണ്ടതെന്ന് കെ.സി. വേണുഗോപാൽ, ജയ്റാം രമേശ്, ഹരീഷ് റാവത്ത്, ബെന്നി ബഹനാൻ, രാജ്മോഹൻ ഉണ്ണിത്താൻ തുടങ്ങിയവർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.