ആഗോള മാധ്യമങ്ങളിൽ നിറഞ്ഞ് രാഹുൽ
ആഗോള മാധ്യമങ്ങളിൽ നിറഞ്ഞ് രാഹുൽ
Sunday, March 26, 2023 1:35 AM IST
ജോർജ് കള്ളിവയലിൽ

ന്യൂഡൽഹി: കേന്ദ്രസർക്കാരും ബിജെപിയും നിശബ്ദനാക്കാൻ ശ്രമിച്ച രാഹുൽഗാന്ധിയുടെ ശബ്ദത്തിന് ദേശീയ, പ്രാദേശിക മാധ്യമങ്ങൾക്കുപുറമേ ആഗോള മാധ്യമ വന്പന്മാരും വൻ പ്രാധാന്യം നൽകി.

ഐക്യരാ‌ഷ‌്ട്രസഭ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറെസ് അടക്കം ലോകനേതാക്കളും രാഹുൽ ഗാന്ധിയുടെ ജയിൽശിക്ഷയെക്കുറിച്ചും പാർലമെന്‍റംഗത്വത്തിൽനിന്ന് അയോഗ്യനാക്കിയതിനെക്കുറിച്ചും പരാമർശിച്ചതും കേന്ദ്രത്തിനു തിരിച്ചടിയായി.

ബിബിസി, സിഎൻഎൻ, റോയിട്ടേഴ്സ്, ദ ഗാർഡിയൻ തുടങ്ങിയ ആഗോള മാധ്യമങ്ങൾ രാഹുലിന്‍റെ കേസും ലോക്സഭയിൽനിന്ന് അയോഗ്യനാക്കിയതും അടക്കമുള്ള സംഭവങ്ങളെക്കുറിച്ച് ഒന്നിലേറെ വിശദ റിപ്പോർട്ടുകളാണു പ്രസിദ്ധീകരിച്ചത്. ലോകപ്രശസ്തമായ മാധ്യമങ്ങളുടെ ഓണ്‍ലൈൻ എഡീഷനുകളിൽ ഇന്നലത്തെ രാഹുലിന്‍റെ പത്രസമ്മേളനത്തിന്‍റെ വിശദാംശങ്ങളും നൽകി.

ഇന്ത്യയിലെ കോണ്‍ഗ്രസ് നേതാവ് രാഹുൽഗാന്ധിയുമായി ബന്ധപ്പെട്ട കേസിനെക്കുറിച്ചും അപ്പീൽ നൽകാനുള്ള പദ്ധതിയെക്കുറിച്ചും അറിയാമെന്ന് ഐക്യരാഷ‌്ട്രസഭ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസിന്‍റെ വക്താവ് ഫർഹാൻ ഹഖ് പ്രതികരിച്ചു. ഇന്ത്യയിലെ ജനാധിപത്യത്തെക്കുറിച്ച് ഗുട്ടെറസിന് ആശങ്കയുണ്ടോയെന്ന ചോദ്യത്തിനു മറുപടിയായാണ് യുഎൻ സെക്രട്ടറി ജനറലിന്‍റെ ഡെപ്യൂട്ടി വക്താവ് ഇക്കാര്യം വിശദീകരിച്ചത്. ഈ ഘട്ടത്തിൽ അതേക്കുറിച്ചു ഇത്രമാത്രമേ പറയാൻ കഴിയൂവെന്നും വക്താവ് പറഞ്ഞു.


“അവർ ഒരു ശബ്ദം നിശബ്ദമാക്കാൻ ശ്രമിച്ചു. ഇപ്പോൾ ലോകത്തിന്‍റെ എല്ലാ കോണുകളിലും ഇന്ത്യയുടെ ശബ്ദം കേൾക്കുന്നു’ എന്നാണ് ഡോ. ശശി തരൂർ എംപി ട്വിറ്ററിൽ ചൂണ്ടിക്കാട്ടിയത്. ഗാർഡിയൻ ഓസ്ട്രേലിയ, സ്പാനിഷ് ടെലിമുണ്ടോ, ജർമനിയുടെ ഫ്രാങ്ക്ഫർട്ടർ ആൾജെമൈൻ, സൗദി അറേബ്യയിലെ അഷ്റഖ് ന്യൂസ്, ഫ്രാൻസിലെ ആർഎഫ്ഐ, സിഎൻഎൻ ബ്രസീൽ എന്നിവയുടെ വാർത്താ റിപ്പോർട്ടുകളുടെ കട്ടിംഗുകൾ കൂടി ചേർത്തായിരുന്നു തരൂരിന്‍റെ ട്വീറ്റ്. നിരവധി പേർ ഇതു വീണ്ടും ട്വീറ്റ് ചെയ്തതോടെ രാഹുലിനെതിരായ നടപടി ലോകമെങ്ങും ചർച്ചയായി.

"ഇന്ത്യാസ് പാർലമെന്‍റ് സ്ട്രിപ്സ് രാഹുൽഗാന്ധി ഓഫ് ലോമേക്കർ സ്റ്റാറ്റസ് ആഫ്റ്റർ ഡിഫമേഷൻ കൺവിക്‌ഷൻ’ (മാനനഷ്ടക്കേസിൽ ശിക്ഷിക്കപ്പെട്ടതിനു പിന്നാലെ ഇന്ത്യൻ പാർലമെന്‍റ് രാഹുൽഗാന്ധിയുടെ നിയമനിർമാതാവ് പദവി റദ്ദാക്കി) എന്ന വലിയ തലക്കെട്ടോടെയാണ് രാഹുലിന്‍റെ ഫോട്ടോസഹിതം സിഎൻഎൻ റിപ്പോർട്ട് ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.