മിന്നലാക്രമണം: തെളിവിന്‍റെ ആവശ്യമില്ലെന്ന് രാഹുൽ ഗാന്ധി
മിന്നലാക്രമണം: തെളിവിന്‍റെ ആവശ്യമില്ലെന്ന് രാഹുൽ ഗാന്ധി
Wednesday, January 25, 2023 2:08 AM IST
ന്യൂഡൽഹി: ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെക്കുറിച്ചു മുതിർന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് നടത്തിയ പരാമർശം അപഹാസ്യമെന്ന് രാഹുൽ ഗാന്ധി. ദിഗ്‌വിജയ് സിംഗിന്‍റെ അഭിപ്രായത്തോടു വിയോജിക്കുന്നു. മിന്നലാക്രമണത്തിന്‍റെ കാര്യത്തിൽ കോണ്‍ഗ്രസിന്‍റെ കാഴ്ചപ്പാട് അതല്ലെന്നും രാഹുൽ ഭാരത് ജോഡോ യാത്രയ്ക്കിടെ കാഷ്മീരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ഇക്കാര്യത്തിൽ പാർട്ടിയുടെ കാഴ്ചപ്പാട് ചർച്ചകളിൽനിന്ന് ഉരുത്തിരിഞ്ഞു വന്നതാണ്. എന്നാൽ, അതിൽനിന്ന് ഏറെ വ്യത്യസ്തമായാണ് ദിഗ്‌വിജയ് സിംഗ് പ്രതികരിച്ചത്. സൈന്യം അവരുടെ ജോലി കൃത്യമായി ചെയ്തു എന്ന വിലയിരുത്തലാണ് കോണ്‍ഗ്രസിനുള്ളത്. അവർ അതു വളരെ രീതിയിൽത്തന്നെ ചെയ്തു. അതിന് ഒരു തരത്തിലുള്ള തെളിവിന്‍റെയും ആവശ്യമില്ലെന്നും രാഹുൽ വ്യക്തമാക്കി.

40 സൈനികർ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ചതുമായി ബന്ധപ്പെട്ടും, സർജിക്കൽ സ്ട്രൈക്ക് നടത്തിയെന്നു സർക്കാർ അവകാശപ്പെടുന്നതുമായി ബന്ധപ്പെട്ടുമുള്ള തെളിവുകൾ എവിടെയെന്നായിരുന്നു ദിഗ്‌വിജയ് സിംഗ് ചോദിച്ചത്.


കാഷ്മീരിൽ ഭാരത് ജോഡോ യാത്രയ്ക്കിടെയായിരുന്നു ദിഗ്‌വിജയ്സിംഗിന്‍റെ പരാമർശം. ഈ പരാമർശത്തിനെതിരേ വിവിധ കോണുകളിൽനിന്ന് വിമർശനം ഉയർന്ന സാഹചര്യത്തിലാണ് രാഹുലിന്‍റെ വിശദീകരണം.

സത്യം ഒരിക്കലും മറച്ചുവയ്ക്കാനാകില്ലെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിസ്ഥാനത്തു നിർത്തിയുള്ള ബിബിസി ഡോക്യുമെന്‍ററിയെക്കുറിച്ചു രാഹുൽ ഗാന്ധിയുടെ പ്രതികരണം. എത്ര നിരോധിച്ചാലും അതു കൂടുതൽ പ്രകാശത്തോടെ തിരിച്ചുവരുമെന്നും രാഹുൽ പറഞ്ഞു.

അപകീർത്തിക്ക് കോടികൾ

തന്‍റെ പ്രതിച്ഛായ തകർക്കാൻ ബിജെപിയും ആർഎസ്എസും കോടിക്കണക്കിനു രൂപ ഒഴുക്കുന്നുണ്ടെന്നു രാഹുൽ ഗാ ന്ധി. സമൂഹമാധ്യമങ്ങളിലും മറ്റും പപ്പു എന്നു വിളിക്കുന്നതിനെക്കുറിച്ചു ചോദിച്ചപ്പോഴായിരുന്നു മറുപടി.

നിങ്ങൾക്ക് ആരെയും അപകീർത്തിപ്പെടുത്താം. ആരുടെയും പ്രതിച്ഛായ തകർക്കാം, സർക്കാരിനെ ഉപയോഗിച്ചും ഇതു ചെയ്യാം. പക്ഷേ, അതൊരിക്കലും സത്യമായി മാറില്ല- രാഹുൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.