ജി 20 അധ്യക്ഷ സ്ഥാനം; ഇന്ത്യയുടെ മികവുകാട്ടാനുള്ള അവസരം: പ്രധാനമന്ത്രി
ജി 20 അധ്യക്ഷ സ്ഥാനം; ഇന്ത്യയുടെ മികവുകാട്ടാനുള്ള  അവസരം: പ്രധാനമന്ത്രി
Thursday, December 8, 2022 12:29 AM IST
ന്യൂഡൽഹി: ഇന്ത്യയുടെ മികവ് ലോകത്തിനു മുന്നിൽ കാട്ടിക്കൊടുക്കാൻ ജി 20 അധ്യക്ഷ സ്ഥാനം ഉപയോഗപ്പെടുത്തണമെന്നു പാർലമെന്‍റിൽ നടത്തിയ പ്രസ്താവനയിൽ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

ലോകത്തിനു മുന്നിൽ ഇന്ത്യയെ പ്രദർശിപ്പിക്കാനുള്ള അവസരമാണിത്. ലോകം മുഴുവൻ ഇന്ത്യയെ ഉറ്റുനോക്കുകയാണ്. ലോക സമൂഹത്തിൽ ഇന്ത്യക്കു പ്രാധാന്യമുണ്ട്.

ഇന്ത്യയെക്കുറിച്ച് ഉയർന്ന പ്രതീക്ഷകളുണ്ട്. സ്വാതന്ത്ര്യത്തിന്‍റെ 75 വർഷം ആഘോഷിക്കുന്പോൾ പാർലമെന്‍റ് സമ്മേളനം പ്രധാനമാണ്. ഇന്ത്യക്കായി എല്ലാ പാർട്ടികളും സഹകരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ജഗ്ദീപ് ധൻകറെ വരവേറ്റു

ന്യൂഡൽഹി: രാജ്യസഭയുടെ അധ്യക്ഷനായി ചുമതലയേറ്റ ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകറെ അഭിനന്ദിക്കുന്നതിനാണു രാജ്യസഭ ഇന്നലെ ഉച്ചവരെ സമയം ചെലവഴിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജ്യസഭാ നേതാവ് പീയൂഷ് ഗോയൽ, പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ, എളമരം കരീം, ബിനോയി വിശ്വം, ജോസ് കെ. മാണി, പി.ടി. ഉഷ, ഡോ. വി. ശിവദാസൻ തുടങ്ങിയവർ ധൻകറെ അഭിനന്ദിച്ചു.


പ്രതിപക്ഷത്തിനും ചെറുപാർട്ടികൾക്കും സമയം നൽകണമെന്ന് എളമരം കരീം അടക്കം പല എംപിമാരും ആവശ്യപ്പെട്ടപ്പോൾ പാർലമെന്‍റ് സമ്മേളനം വെട്ടിച്ചുരുക്കരുതെന്ന് ജോസ് കെ. മാണി ആവശ്യപ്പെട്ടു. പാർശ്വവത്കരിക്കപ്പെട്ടവരോട് പ്രത്യേക പരിഗണന നൽകുന്ന പ്രധാനമന്ത്രിക്ക് നന്ദി പറയുന്നതായി പി.ടി. ഉഷ കന്നിപ്രസംഗത്തിൽ പറഞ്ഞു.

സഹകരണ, വന്യജീവി ബില്ലുകൾ

ന്യൂഡൽഹി: പ്രതിപക്ഷ എതിർപ്പിനിടയിൽ മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ ഭേദഗതി ബിൽ സഹകരണ സഹമന്ത്രി ബി.എൽ. വർമ ഇന്നലെ ലോക്സഭയിൽ അവതരിപ്പിച്ചു. രാജ്യസഭയിൽ വന്യജീവി സംരക്ഷണ ഭേദഗതി ബില്ലും ലോക്സഭയിൽ ആന്‍റി മാരിറ്റൈം പൈറസി ബില്ലും ഇന്നലെ ചർച്ച ചെയ്തു.

രാജ്യത്തിന്‍റെ ഫെഡറൽ സംവിധാനത്തിനെതിരാണ് സഹകരണ നിയമ ഭേദഗതി ബില്ലെന്ന് എൻ.കെ. പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി. സംസ്ഥാന പരിധിയിലുള്ള വിഷയത്തിലുള്ള കടന്നുകയറ്റമാണു ബില്ലെന്ന് അധീർ രഞ്ജൻ ചൗധരി ആരോപിച്ചു. സംസ്ഥാനങ്ങളുടെ അധികാരം കവരുന്ന ബിൽ പിൻവലിക്കണമെന്ന് മനീഷ് തിവാരി ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.