കുറ്റകൃത്യങ്ങളുമായി ബന്ധമുള്ളത് 330 സ്ഥാനാർഥികൾക്ക്: മുന്നിൽ എഎപി
Tuesday, November 29, 2022 12:56 AM IST
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളിൽ 20 ശതമാനവും ക്രിമിനൽകേസുകളെ നേരിടുന്നവർ. 1621 സ്ഥാനാർ‌ഥികളിൽ 330 പേർ കുറ്റകൃത്യങ്ങളിൽ പങ്കെടുത്തിട്ടുള്ളവരാണെന്ന് രേഖകൾ വ്യക്തമാക്കുന്നതായി അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) പറയുന്നു.

ആം ആദ്മി പാർട്ടിയാണ് ഇത്തരക്കാർക്കു സീറ്റുനൽകുന്നതിൽ മുന്നിൽ. മൊത്തം 61 എഎപി സ്ഥാനിർഥികൾക്കെതിരേ ക്രിമിനൽ കേസ് നടക്കുന്നുണ്ട്. തൊട്ടുപിന്നിലുള്ള കോൺഗ്രസിന്‍റെ 60 സ്ഥാനാർഥികളും കേസിന്‍റെ പുറകേപോകേണ്ടവരാണ്. ബിജെപിയിലെ 32 സ്ഥാനാർഥികളും ഈ വിഭാഗത്തിലുള്ളവരാണ്.


കേസുകളിൽ പലതും രാഷ്‌ട്രീയ പ്രവർത്തനത്തിന്‍റെ ഭാഗമാണെന്ന് സ്ഥാനാർഥികൾ ന്യായീകരിക്കുന്നു. എന്നാൽ കൊലപാതകം, മാനഭംഗം, കൊലപാതകശ്രമം ഉൾപ്പെടെ ഗുരുതര കുറ്റകൃത്യങ്ങളിൽ പങ്കാളിത്തമുള്ള 192 പേരും ഇത്തവണ മത്സരരംഗത്തുണ്ട്.

കോൺഗ്രസ്, ബിജെപി, എഎപി, എഡിആർ എന്നീ പാർട്ടികളിൽനിന്നായി 96 പേരാണ് ഇത്തരം ആരോപണം നേരിടുന്നത്. സ്ഥാനാർഥികളെ സത്യവാങ്മൂലം പരിശോധിച്ചാണ് എഡിആർ വിവരങ്ങൾ കണ്ടെത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.