"നീതിന്യായ സംവിധാനം ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം'; ഭരണഘടനാ ദിനത്തിൽ ചീഫ് ജസ്റ്റീസ്
 നീതിന്യായ സംവിധാനം ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം ; ഭരണഘടനാ ദിനത്തിൽ ചീഫ് ജസ്റ്റീസ്
Sunday, November 27, 2022 12:21 AM IST
ന്യൂഡൽഹി: നീതിന്യായ സംവിധാനം ജനങ്ങളിലേക്കിറങ്ങിച്ചെല്ലണമെന്നും ജനങ്ങൾ തേടിയെത്തിക്കൊള്ളും എന്ന പ്രതീക്ഷ വച്ചു പുലർത്തരുതെന്നും ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്. സുപ്രീംകോടതിയിൽ നടന്ന ഭരണഘടനാദിന ചടങ്ങിൽ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയെപ്പോലെ വൈവിധ്യങ്ങൾ ഏറെയുള്ള രാജ്യത്ത് എല്ലാവർക്കും നീതി ലഭ്യമാക്കുക എന്നതാണ് നീതിന്യായസംവിധാനം നേരിടുന്ന പ്രധാന വെല്ലുവിളി. പൊതുജന സന്പർക്കം വർധിപ്പിക്കാൻ നിരവധി ക്രമീകരണങ്ങൾ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീംകോടതി ഡൽഹിയിലാണെങ്കിലും അതു രാജ്യത്തെ എല്ലാവർക്കും വേണ്ടിയുള്ളതാണ്. ഇപ്പോൾ കോടതി നടപടികളിൽ വെർച്വൽ ആയി പങ്കെടുക്കാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അഭിഭാഷകർക്ക് അവരവരുടെ സ്ഥലങ്ങളിരുന്നു സുപ്രീംകോടതിയിൽ വാദിക്കാൻ ഇതിലൂടെ സാധിക്കുമെന്നും ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാട്ടി.

ജനാധിപത്യത്തിൽ കൊളീജിയം ഉൾപ്പെടെ ഒരു സ്ഥാപനവും പൂർണമല്ല. നിലവിലുള്ള സംവിധാനത്തെ കൂടുതൽ നന്നാക്കാനായി പരിശ്രമിക്കുക എന്നതാണ് പരിഹാരം. ഭരണഘടന നടപ്പാക്കാനുള്ള വിശ്വസ്തരായ പോരാളികളാണ് ജഡ്ജിമാർ.


ജഡ്ജിമാർക്ക് എത്ര വലിയ ശന്പളം നൽകിയാലും അതു സമ ർഥനായ അഭിഭാഷകൻ ആ ദിവസം ഉണ്ടാക്കുന്നതിന്‍റെ ഒരു ഭാഗം മാത്രമേ ആകുന്നുള്ളൂ. ആളുകൾ ജഡ്ജിമാരാകുന്നത് പൊതുസേവനത്തോടുള്ള താത്പര്യവും ആത്മാർഥതയും കൊണ്ടാണെന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.

ആളുകളോട് അനുതാപമുള്ളവരാകുക, ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കുക, നിങ്ങൾക്ക് അംഗീകരിക്കാൻ സാധിക്കാത്ത ജീവിതങ്ങളെ കുറിച്ചു മുൻധാരണ വച്ചുപുലർത്താതിരിക്കുക, ക്രിമിനലുകൾ എങ്ങനെ കുറ്റവാളികളായി എന്നു മനസിലാക്കുക എന്നിവയെല്ലാമാണ് നല്ല ജഡ്ജിംഗ്. നല്ല ആളുകൾ ജഡ്ജിമാരാകണം എന്ന് ആഗ്രഹിക്കുന്പോൾ, നല്ല ആളുകളെ ജഡ്ജിമാരാക്കുന്നതിനായി പാകപ്പെടുത്തിയെടുക്കണം എന്നതും ഓർക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.