ഒൗദ്യോഗിക സ്ഥാനാർഥിയല്ല; അധ്യക്ഷനാകേണ്ടത് പൊതുസ്വീകാര്യതയുള്ള നേതാവ്
ഒൗദ്യോഗിക സ്ഥാനാർഥിയല്ല; അധ്യക്ഷനാകേണ്ടത് പൊതുസ്വീകാര്യതയുള്ള നേതാവ്
Monday, October 3, 2022 2:20 AM IST
സ്വന്തം ലേഖകൻ
ന്യൂഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഉന്നതതല നേതൃത്വത്തിന്‍റെ പിന്തുണയുണ്ടെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവും അധ്യക്ഷ സ്ഥാനാർഥിയുമായ മല്ലികാർജുൻ ഖാർഗെ. എല്ലാവർക്കും സ്വീകാര്യനായ നേതാവാണ് അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കേണ്ടതെന്ന് സ്ഥാനാർഥി ശശി തരൂരിനോട് പറഞ്ഞിരുന്നു. എന്നാൽ സംഘടനയെ ജനാധിപത്യവത്കരിക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നായിരുന്നു തരൂരിന്‍റെ നിലപാടെന്നും ഖാർഗെ പറഞ്ഞു.

താൻ പാർട്ടിയുടെ ഒൗദ്യോഗിക സ്ഥാനാർഥിയല്ലെങ്കിലും ഗാന്ധി കുടുംബവും കോണ്‍ഗ്രസിലെ മറ്റ് മുതിർന്ന നേതാക്കളും നിർദേശിക്കുന്ന കാര്യങ്ങൾ നടപ്പാക്കും. നാമനിർദേശ പത്രിക സമർപ്പിച്ചതിനു പിന്നാലെ ഡൽഹിയിലെ വസതിയിൽ ആരംഭിച്ച പ്രചാരണ പരിപാടികളുടെ ഭാഗമായാണ് ഖാർഗെയുടെ പ്രതികരണം. ജി-23 എന്നൊരു സംഘം ഇപ്പോഴില്ലെന്നും വിമത നേതാക്കൾ ഉൾപ്പെടെയുളളവരുടെ പിന്തുണ തനിക്കുണ്ടെന്നും ഖാർഗെ വ്യക്തമാക്കി. കോണ്‍ഗ്രസിന്‍റെ പ്രഖ്യാപിതമായ ഒരാൾക്ക് ഒരു പദവിയെന്ന നയമനുസരിച്ച് നാമനിർദേശ പത്രിക സമർപ്പിച്ച ദിവസം തന്നെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവിന്‍റെ സ്ഥാനം രാജിവച്ചു.


പാർട്ടിക്കായി പ്രവർത്തിക്കുന്നത് പാർട്ട് ടൈം ജോലിയായി കാണുന്നില്ല. മുഴുവൻ സമയവും ഉൗർജവും പ്രസ്ഥാനത്തിന് വേണ്ടി മാറ്റിവയ്ക്കും. ഖാർഗെ മാറ്റങ്ങൾ ആഗ്രഹിക്കാത്ത കോണ്‍ഗ്രസ് പ്രവർത്തകരെ പ്രതിനിധീകരിക്കുന്ന നേതാവാണെന്ന പ്രസ്താവന തരൂരിന്‍റെ മാത്രം അഭിപ്രായമാണ്.

തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്ന കോണ്‍ഗ്രസ് പ്രതിനിധികളാണ് അക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. തന്നെ സംബന്ധിച്ചിടത്തോളം എല്ലാ കാര്യങ്ങളും ഒത്തൊരുമിച്ച് ചെയ്യാനാണ് ആഗ്രഹമെന്നും ഏകപക്ഷീയമായി സംസാരിക്കാനും തീരുമാനം എടുക്കുന്നതിനും താത്പര്യമില്ലെന്നും ഖാർഗെ പറഞ്ഞു. കോണ്‍ഗ്രസിലെ മുതിർന്ന നേതാക്കൾ പലരും തന്നോടു മത്സരിക്കാൻ ആവശ്യപ്പെട്ടു. ദളിത് നേതാവെന്ന നിലയിലല്ല തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. 55 വർഷമായി പാർട്ടിയെ സേവിക്കുന്ന പ്രവർത്തകൻ എന്ന നിലയിലാണെന്നും ഖാർഗെ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.