ആർഎസ്എസ് റൂട്ട് മാർച്ചിന് അനുമതി നിഷേധിച്ച് സ്റ്റാലിൻ
ആർഎസ്എസ് റൂട്ട് മാർച്ചിന് അനുമതി നിഷേധിച്ച് സ്റ്റാലിൻ
Friday, September 30, 2022 2:43 AM IST
ചെന്നൈ:ആർഎസ്എസിന്‍റെ റൂട്ട്മാർച്ചിനും പൊതുയോഗത്തിനും അനുമതി നിഷേധിച്ച് തമിഴ്നാട്ടിൽ എം.കെ. സ്റ്റാലിന്‍റെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാർ. പോപ്പുലർ ഫ്രണ്ടിനെതിരേയുള്ള നിരോധനത്തിന്‍റെ പശ്ചാത്തലത്തിൽ ക്രമസമാധാനപ്രശ്നങ്ങൾക്കു സാധ്യതയുണ്ടെന്ന വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

ഞായറാഴ്ച സംസ്ഥാന വ്യാപകമായി റൂട്ട് മാർച്ചും പൊതുയോഗവും നടത്താനാണ് ആർഎസ്എസ് തീരുമാനിച്ചിരുന്നത്. മദ്രാസ് ഹൈക്കോടതിയിൽ നിന്ന് അനുകൂല നിലപാട് നേടിയെടുത്തിരുന്നുവെങ്കിലും ക്രമസമാധാനപ്രശ്നം ഉയർത്തിക്കാട്ടി സർക്കാർ അനുമതി നിഷേധിക്കുകയായിരുന്നു.

ആർഎസ്എസ് റൂട്ട്മാർച്ചിനെതിരേ വികെസി, സിപിഐ, സിപിഎം എന്നിവർ ചേർന്നു പ്രഖ്യാപിച്ച മനുഷ്യച്ചങ്ങലയ്ക്കും അനുമതി നിഷേധിച്ചു.

പോപ്പുലർ ഫ്രണ്ടിനെതിരേയുള്ള റെയ്ഡും തുടർനടപടികളും മൂലം സംസ്ഥാനത്ത് പലയിടത്തും സംഘർഷാവസ്ഥ തുടരുകയാണ്. കോയന്പത്തൂരിൽ ആർഎസ്എസ് ഓഫീസുകൾ ആക്രമിക്കപ്പെട്ടു. പൊള്ളാച്ചിയിൽ പതിനാറ് ഇടങ്ങളിൽ പെട്രോൾ ബോംബ് എറിയുമെന്ന് ഇന്നലെ പോലീസിനു ഭീഷണിക്കത്തും ലഭിച്ചു. പോലീസിന് എതിരല്ലെന്നും ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും എസ്ഡിപിഐയുടെയും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെയും പേരിൽ തപാലിൽ അയച്ചുകിട്ടിയ കത്തിൽ പറയുന്നു. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് വ്യാപക പരിശോധന തുടരുകയുമാണ്.


അതിനിടെ പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുന്നതു സംബന്ധിച്ച് സംസ്ഥാനസർക്കാർ ഇന്നലെ ഉത്തരവ് പുറത്തിറക്കി. കേന്ദ്രനിർദേശത്തിന് അനുസൃതമായാണിത്. പോലീസിന്‍റെ തീരുമാനത്തെ ആർഎസ്എസ് നേതൃത്വം ഹൈക്കോടതിയിൽ ചോദ്യംചെയ്തിട്ടുണ്ട്. റൂട്ട്മാർച്ചിന് ഉപാധികളോടെ അനുമതി നൽകിയ കഴിഞ്ഞ 22 ലെ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പോലീസും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

അതിനിടെ ആർഎസ്എസ് റാലി നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാൻ സംസ്ഥാനസർക്കാർ തയ്യാറാകണമെന്ന് കോൺഗ്രസ് പ്രദേശ് കമ്മിറ്റി പ്രസിഡന്‍റ് കെ.എസ്. അഴഗിരി ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.