ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത നാലു ശതമാനം വർധിപ്പിച്ചു. ഇന്നലെ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ക്ഷാമബത്ത ഇതോടെ 38 ശതമാനമാ കും. പണപ്പെരുപ്പം കണക്കിലെടുത്താണ് വർധന. 50 ലക്ഷത്തോളം ജീവനക്കാർക്കും 65 ലക്ഷത്തോളം പെൻഷൻകാർക്കും ഗുണം ലഭിക്കും.
നിലവിൽ 34 ശതമാനമായിരുന്നു ക്ഷാമബത്ത. മാർച്ചിൽ 2022 ജനുവരി ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെ ക്ഷാമബത്ത നാലു ശതമാനം വർധിപ്പിച്ചിരുന്നു. കേന്ദ്ര സർക്കാർ പെൻഷൻ, സിവിലിയൻ സെൻട്രൽ പെൻഷൻ/കുടുംബ പെൻഷൻ, സായുധസേനാ പെൻഷൻ, പ്രതിരോധ സേവനത്തിൽനിന്ന് ശന്പളം വാങ്ങുന്ന സിവിലിയൻ പെൻഷൻ, അഖിലേന്ത്യാ സർവീസ് പെൻഷൻ, റെയിൽവേ പെൻഷൻ/കുടുംബ പെൻഷൻ, കൂടാതെ താത്കാലിക പെൻഷൻ എന്നിവയിൽ ഡിഎ വർധന പ്രതിഫലിക്കും.
ഏഴാം ശന്പളക്കമ്മീഷന്റെ അടിസ്ഥാനത്തിൽ അടിസ്ഥാനശന്പളമായി 18,000 രൂപ വാങ്ങുന്ന എല്ലാവർക്കും 720 രൂപയുടെ ഡിഎ വർധന ലഭിക്കും, അടിസ്ഥാനശന്പളം 25,000 ആണെങ്കിൽ വർധന പ്രതിമാസം 1,000 രൂപയാകും.
50,000 രൂപ അടിസ്ഥാനശന്പളം ലഭിച്ചിരുന്നവർക്ക് ഇപ്പോൾ പ്രതിമാസം അധികം 2,000 രൂപയും 1,00,000 രൂപ അടിസ്ഥാനശന്പളമുള്ളവർക്ക് മൊത്തം ശന്പളത്തിൽ 4,000 രൂപയുടെ വർധനയും ലഭിക്കും. 2022 ജൂലൈ ഒന്നുമുതൽ അർഹതയുണ്ടാകും.
അധികബാധ്യത പ്രതിവർഷം 6,591.36 കോടി രൂപയായാണ് കണക്കാക്കുന്നത്; 2022-23 സാന്പത്തികവർഷത്തിൽ ഇത് 4,394.24 കോടി രൂപയായിരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.