രാജീവ് വധക്കേസ് പ്രതികളുടെ ഹർജിയിൽ നോട്ടീസ്
രാജീവ് വധക്കേസ് പ്രതികളുടെ ഹർജിയിൽ നോട്ടീസ്
Tuesday, September 27, 2022 1:14 AM IST
ന്യൂഡൽഹി: രാജീവ് വധക്കേസിൽ ശിക്ഷയനുഭവിക്കുന്ന നളിനിയും ആർ.പി. രവിചന്ദ്രനും മോചനം ആവശ്യപ്പെട്ടു നൽകിയ ഹർജിയിൽ സുപ്രീംകോടതി കേന്ദ്രസർക്കാരിനും തമിഴ്നാട് സർക്കാരിനും നോട്ടീസ് നൽകി.

ഇരുവരുടെയും ഹർജികൾ മദ്രാസ് ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ കേസിൽ ഇരുവരും കുറ്റക്കാരാണെന്ന് നേരത്തേ ടാഡ കോടതി വിധിച്ചതാണ്. തുടർന്നാണ് നളിനി ഉൾപ്പടെയുള്ള പ്രതികളെ 1998ൽ പ്രത്യേക ടാഡ കോടതി വധശിക്ഷയ്ക്ക ു വിധേയരാക്കാൻ ഉത്തരവിട്ടത്.


കേസ് സുപ്രീംകോടതിയിൽ എത്തിയപ്പോൾ 19 പേരെ കുറ്റവിമുക്തരാക്കുകയും നളിനി ഉൾപ്പടെ നാല് പേരുടെ വധശിക്ഷ ശരിവയ്ക്കുകയും ചെയ്തു. രവിചന്ദ്രൻ ഉൾപ്പെടെ മൂന്നു പേരെ ജീവപര്യന്തം തടവിനും വിധിച്ചു. പിന്നീട് നളിനിയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു.

2018ൽ എഐഡിഎംകെ സർക്കാർ ഏഴു പ്രതികളുടെ ജയിൽമോചനത്തിന് ശിപാർശ ചെയ്തെങ്കിലും ഗവർണർ അനുമതി നൽകിയില്ല. തുടർന്നാണ് പരാതിക്കാർ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. പ്രതികളിൽ പേരറിവാളന്‍റെ മോചനം സാധ്യമാകുകയും ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.