ഇരട്ടപ്പദവി പ്രശ്‌നമല്ല: അശോക് ഗെഹ്‌ലോട്ട്
ഇരട്ടപ്പദവി പ്രശ്‌നമല്ല: അശോക് ഗെഹ്‌ലോട്ട്
Friday, September 23, 2022 12:23 AM IST
കൊച്ചി: പാര്‍ട്ടി അധ്യക്ഷസ്ഥാനവും മുഖ്യമന്ത്രിപദവിയും ഒരുമിച്ചു കൊണ്ടുപോകുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. ഇരട്ടപ്പദവി പ്രശ്‌നമല്ല. രാഹുല്‍ ഗാന്ധി പ്രസിഡന്‍റാകണമെന്നാണ് തന്‍റെ താത്പര്യമെന്നും ഭാരത് ജോഡോ യാത്രയിലുള്ള രാഹുല്‍ ഗാന്ധിയെ കാണുന്നതിനായി കൊച്ചി അന്തരാഷ്‌ട്ര വിമാനത്താവളത്തിലെത്തിയ ഗെഹ്‌ലോട്ട് മാധ്യമങ്ങളോട് പറഞ്ഞു.

ഭാരത് ജോഡോ യാത്രയുമായി കൊച്ചിയിലുള്ള രാഹുല്‍ ഗാന്ധിയെ കണ്ട് അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് ഒരിക്കല്‍ക്കൂടി നിര്‍ബന്ധിക്കും. കോണ്‍ഗ്രസ് അധ്യക്ഷനായി അദ്ദേഹം ഭാരത് ജോഡോ യാത്ര നടത്തുകയാണെങ്കില്‍ പാര്‍ട്ടിക്കു കൂടുതല്‍ തിളക്കം കിട്ടും.

പാര്‍ട്ടിയും ഹൈക്കമാന്‍ഡും തനിക്ക് എല്ലാ പിന്തുണയും നല്‍കി. എന്ത് ഉത്തരവാദിത്വം ഏല്പിച്ചാലും അത് നിറവേറ്റും. നിലവില്‍ മുഖ്യമന്ത്രിയായുള്ള തന്‍റെ ചുമതല നിറവേറ്റുകയാണ്, അതു തുടരും. പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഗ്രഹിക്കുകയാണെങ്കില്‍ നോമിനേഷന്‍ നല്‍കുമെന്നും ഗെഹ്‌ലോട്ട് കൂട്ടിച്ചേര്‍ത്തു.


രാജ്യത്താകെയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് തന്നില്‍ വിശ്വാസമുണ്ട്. പാര്‍ട്ടി അധ്യക്ഷസ്ഥാനവും മുഖ്യമന്ത്രിപദവും ഒരുമിച്ചു വഹിക്കാന്‍ സാധിക്കില്ല എന്നാണ് എഐസിസി തീരുമാനം. എന്നാല്‍, ഹൈക്കമാന്‍ഡ് നേരിട്ട് നോമിനേറ്റ് ചെയ്താൽ മാത്രമേ മുഖ്യമന്ത്രി പദവി ഒഴിയേണ്ടതുള്ളൂ. തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ 9,000 പിസിസി അംഗങ്ങള്‍ക്കും എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും മന്ത്രിമാര്‍ക്കും എഐസിസി പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാം. തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിപദം ഒഴിയേണ്ടതില്ലെന്നും ഗെഹ്‌ലോട്ട് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.