അന്യസംസ്ഥാന ലോട്ടറി നിയന്ത്രണം :നാഗാലാൻഡ് സർക്കാർ സുപ്രീംകോടതിയിൽ
അന്യസംസ്ഥാന ലോട്ടറി നിയന്ത്രണം :നാഗാലാൻഡ് സർക്കാർ സുപ്രീംകോടതിയിൽ
Wednesday, August 17, 2022 12:20 AM IST
ന്യൂഡൽഹി: മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ലോട്ടറികളുടെ വിൽപന നിയന്ത്രിക്കാനുള്ള സംസ്ഥാന സർക്കാരിന്‍റെ അധികാരം ഉറപ്പിച്ചു നൽകിയ കേരള ഹൈക്കോടതി വിധിക്കെതിരേ നാഗാലാൻഡ് സർക്കാർ സുപ്രീംകോടതിയിൽ. ഹർജിയിൽ കേരള സർക്കാരിന് നോട്ടീസ് അയച്ചു.

ലോട്ടറി സംവിധാനത്തിലെ ക്രമക്കേടുകൾ തടയാൻ സംസ്ഥാന സർക്കാരിനു നടപടികൾ സ്വീകരിച്ചുകൂടെയെന്ന് നാഗാലാൻഡ് സർക്കാരിനോട് സുപ്രീംകോടതി ആരാഞ്ഞു. നാഗാലാൻഡ് സർക്കാരിന്‍റെ ഹർജി സെപ്റ്റംബർ 29ന് പരിഗണിക്കാനായി മാറ്റി. മൂന്നാഴ്ചയ്ക്കുള്ളിൽ മറുപടി നൽകാനാണ് കേരളത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്.

മറ്റു സംസ്ഥാന ലോട്ടറികളുടെ കേരളത്തിലെ നടത്തിപ്പ് നിയമപരമാണോ എന്നു നിരീക്ഷിക്കാനുള്ള ചട്ടങ്ങളാണ് 2018ലെ ഭേദഗതിയിലൂടെ സംസ്ഥാന സർക്കാർ കൊണ്ടുവന്നത്. ചട്ട ഭേദഗതിയിലെ ഒന്ന് ഒഴികെയുള്ള എല്ലാ വ്യവസ്ഥകളും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചിരുന്നു. ഇതിനെതിരേയാണ് നാഗാലാൻഡ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.
ലോട്ടറി സംബന്ധിച്ച നിയമം പാസാക്കാൻ പാർലമെന്‍റിനു മാത്രമേ അധികാരമുള്ളുവെന്ന് നാഗാലാൻഡ് സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു.

ഒരു സംസ്ഥാനത്തിന് മറ്റൊരു സംസ്ഥാനം നടത്തുന്ന ലോട്ടറി നിരോധിക്കാനുള്ള അധികാരം ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, വരുമാനം ഉണ്ടാക്കാനാണ് സംസ്ഥാനങ്ങൾ ലോട്ടറി നടത്തുന്നതെന്ന് ജസ്റ്റീസുമാരായ കെ.എം. ജോസഫ്, ഋഷികേശ് റോയ് എന്നിവർ അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. അങ്ങനെ നടത്തുന്ന ലോട്ടറികളിൽ ക്രമക്കേടുകൾ ഉണ്ടെങ്കിൽ അതിൽ ഇടപെടാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലേയെന്നും കോടതി ചോദിച്ചു.


നാഗാലാൻഡ് സർക്കാരിന്‍റെ ലോട്ടറി ഏജന്‍റ് സിക്കിം ലോട്ടറിയുമായി ബന്ധപ്പെട്ട് നടത്തിയ ക്രമക്കേടുകൾ 37,000 കോടി രൂപയുടേതാണെന്ന് കേരളം സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. ഇത്തരം ക്രമക്കേടുകൾക്ക് എതിരെ നടപടി സ്വീകരിക്കാൻ സംസ്ഥാനത്തിന് അധികാരമുണ്ടെന്ന് കേരളത്തിനുവേണ്ടി ഹാജരായ അഭിഭാഷകർ ചൂണ്ടിക്കാട്ടി.

ലോട്ടറി നടത്തിപ്പുമായി ബന്ധപ്പെട്ട് ബിആർ എന്‍റർപ്രൈസസ് കേസിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയെ സംബന്ധിച്ച് തനിക്ക് വ്യക്തിപരായ ചില അഭിപ്രായങ്ങൾ ഉണ്ടെന്ന് ബെഞ്ചിന് നേതൃത്വം നൽകിയ ജസ്റ്റീസ് കെ.എം. ജോസഫ് വ്യക്തമാക്കി. കോടതിക്ക് ആവശ്യമെങ്കിൽ ബിആർ എന്‍റർപ്രൈസസ് കേസിലെ വിധി ഉയർന്ന ബെഞ്ചിന്‍റെ പരിഗണനയ്ക്ക് വിടാവുന്നതാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടി.

അന്യസംസ്ഥാന ലോട്ടറി നിരോധിക്കണമെങ്കിൽ സംസ്ഥാനം സ്വന്തം ലോട്ടറിയും നിരോധിക്കണം എന്നായിരുന്നു ബിആർ എന്‍റർപ്രൈസസ് കേസിലെ സുപ്രീംകോടതി വിധി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.