പാർലമെന്‍റ് വർഷകാല സമ്മേളനം അവസാനിച്ചു
പാർലമെന്‍റ് വർഷകാല  സമ്മേളനം അവസാനിച്ചു
Tuesday, August 9, 2022 2:07 AM IST
ന്യൂഡൽഹി: നിശ്ചയിച്ച തീയതിക്കു നാലു ദിവസം മുന്പ് പാർലമെന്‍റ് വർഷകാല സമ്മേളനം അവസാനിച്ചു. കേന്ദ്രസർവകലാശാല ഭേദഗതി ബിൽ, ഉൗർജ സംരക്ഷണ ഭേദഗതി ബിൽ, ന്യൂഡൽഹി ഇന്‍റർനാഷണൽ ആർബിട്രേഷൻ സെന്‍റർ ഭേദഗതി ബിൽ എന്നിവ പാസാക്കിയാണ് പാർലമെന്‍റ് അനിശ്ചിത കാലത്തേക്ക് പിരിഞ്ഞത്.

16 ദിവസങ്ങളിലായി 44 മണിക്കൂറാണ് ലോക്സഭ സമ്മേളിച്ചത്. എംപിമാരുടെ സസ്പെൻഷൻ, വിലക്കയറ്റം, ജിഎസ്ടി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വലിയ പ്രതിപക്ഷ പ്രതിഷേധത്തിനായിരുന്നു വർഷകാല സമ്മേളനം വേദിയായത്. രാഹുൽ ഗാന്ധി, സോണിയ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ ഇ ഡി ചോദ്യം ചെയ്തതും ഇരു സഭകളിലും വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു. നിശ്ചിത തീയതിക്ക് നാലുദിവസം മുൻപാണ് പാർലമെന്‍റ് പിരിഞ്ഞതെങ്കിലും നിയമനിർമാണ നടപടികൾ ഭൂരിഭാഗവും പൂർത്തിയാക്കിയതായി കേന്ദ്രസർക്കാർ വ്യക്തമാക്കി.

പാർലമെന്‍റ് സമ്മേളിച്ച നാലാഴ്ചകളിൽ അവസാനത്തെ ആഴ്ച മാത്രമാണ് സഭാനടപടികൾ ഫലപ്രദമായി നടന്നത്. വിലക്കയറ്റം ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യത്തെ ചൊല്ലിയുള്ള ബഹളം സഭാനടപടികൾ രണ്ടാഴ്ച തടസപ്പെടുത്തി.

രാജ്യസഭയിൽ 38 മണിക്കൂർ സഭാനടപടികൾ നടന്നപ്പോൾ പ്രതിപക്ഷത്തിന്‍റെ ബഹളങ്ങൾ കാരണം 47 മണിക്കൂറിലധികം നഷ്ടമായതായും രാജ്യസഭാധ്യക്ഷൻ എം. വെങ്കയ്യ നായിഡു പറഞ്ഞു. നിശ്ചിത തീയതിക്കു മുന്പ് പാർലമെന്‍റ് സമ്മേളനം പിരിഞ്ഞതിനെ തൃണമൂൽ കോണ്‍ഗ്രസ് എംപി ഡെറക് ഒബ്രയൻ വിമർശിച്ചു. തുടർച്ചയായ ഏഴാം തവണയാണ് പാർലമെന്‍റ് സമ്മേളനം വെട്ടിച്ചുരുക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും പാർലമെന്‍റിനെ ഗുജറാത്ത് ജിംഖാനയാക്കി മാറ്റുന്നത് തടയും. പാർലമെന്‍റിനെ പരിഹസിക്കുന്നത് അവസാനിപ്പിക്കണമെന്നും ഒബ്രയൻ ട്വീറ്റ് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.