അയോധ്യയില്‍ ബിജെപി എംഎല്‍എയുടെ അനധികൃത ഭൂമിവില്‍പ്പന
അയോധ്യയില്‍ ബിജെപി എംഎല്‍എയുടെ അനധികൃത ഭൂമിവില്‍പ്പന
Monday, August 8, 2022 1:05 AM IST
അയോധ്യ: അനധികൃതമായി ഭൂമികൈമാറ്റംചെയ്തുവെന്നും നിർമാണപ്രവർത്തനങ്ങൾ നടത്തിയെന്നും ആരോപിച്ച് അയോധ്യ മേയര്‍, ബിജെപി എംഎല്‍എ എന്നിവരുള്‍പ്പെടെ 40 പേര്‍ക്കെതിരേ അയോധ്യ ഡെവലപ്‌മെന്‍റ് അഥോറിറ്റി പരാതി നല്‍കി.

അഥോറിറ്റിയുടെ പരിധിയില്‍വരുന്ന പ്രദേശങ്ങളിലെ അനധികൃത ഭൂമിയിടപാടുകളും വഴിവിട്ട നിര്‍മാണപ്രവര്‍ത്തനങ്ങളും നടത്തുന്ന 40 പേരുടെ പട്ടികയാണ് ശനിയാഴ്ച രാത്രി അഥോറിറ്റി വൈസ്‌ ചെയര്‍മാന്‍ വിശാല്‍ സിംഗ് പരസ്യമാക്കിയത്. അയോധ്യ മേയര്‍ ഋഷികേശ് ഉപാധ്യായ, എംഎല്‍എ വേദ്പ്രകാശ് ഗുപ്ത തുടങ്ങിയവരുൾപ്പെടെ നാൽപതുപേർക്കെതിരേയാണ് പരാതി. മില്‍കിപുരില്‍നിന്നുള്ള മുന്‍ ബിജെപി എംഎല്‍എ ഗോരഖ്‌നാഥ് ബാബയും ഇവരിൽ ഉൾപ്പെടുന്നു. ഇവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നാണ് വൈസ് ചെയർമാന്‍റെ ആവശ്യം.


അതേസമയം തങ്ങൾ നിരപരാധികളാണെന്നും ആരോപണത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നുമാണ് മേയറുടെയും എംഎൽഎയുടെയും വാദം. നിയമസഭാ ഉപതെരഞ്ഞെടുപ്പിന് മാസങ്ങള്‍മാത്രം അവശേഷിച്ച് അയോധ്യയിലെ അനധികൃത ഭൂമി വില്‍പ്പന പ്രതിപക്ഷകക്ഷികള്‍ വലിയ ചര്‍ച്ചാവിഷയമാക്കിയിരിക്കുകയാണ്.

പ്രശ്‌നത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്ന് വിവിധ നേതാക്കൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കുറ്റക്കാര്‍ക്കെതിരേ കര്‍ക്കശ നടപടി വേണമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതൃത്വവും ആവശ്യപ്പെട്ടിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.