ബംഗളുരു: കനത്ത മഴ തുടരുന്ന കർണാടകത്തിൽ തുംഗ, തുംഗഭദ്ര ഉൾപ്പെടെ ഒട്ടേറെ നദികൾ കരകവിഞ്ഞൊഴുകുന്നു. വൃഷ്ടിപ്രദേശത്ത് മഴതുടരുന്നതു കണക്കിലെടുത്ത് തുംഗഭദ്ര ഡാമിൽ നിന്ന് തുംഗഭദ്ര നദിയിലേക്കു വെള്ളംതുറന്നുവിട്ടു. പരമാവധി ജലനിരപ്പായ 1633 അടിയിൽ ഉടൻ എത്തുമെന്ന നിഗമനത്തെത്തുടർന്നാണ് വെള്ളം ഡാം തുറന്നത്.
സംസ്ഥാനത്തെ ഭദ്രാവതി, മാലാപ്രഭ, കൃഷ്ണ, കാവേരി, കബനി, ഹേമാവതി, സുപ, വർഷി തുടങ്ങിയ നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്. സിദ്ദാപുർ, ഉഡുപ്പി, കോട്ട, മംഗളുരൂ വിമാനത്താവളം, സോംവാർപേട്ട്, ധർമസ്ഥല, ബൽത്തങ്ങാടി, പുത്തൂർ, ശ്രൃംഗേരി, ചിക്കമംഗളുരൂ, ശിവമോഗ തുടങ്ങിയ ഇടങ്ങളിൽ മഴതുടരുന്നത് ജനജീവിതം ദുസ്സഹമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.