അമരീന്ദർ എൻഡിഎ ഉപരാഷ്‌ട്രപതി സ്ഥാനാർഥി?
അമരീന്ദർ എൻഡിഎ ഉപരാഷ്‌ട്രപതി സ്ഥാനാർഥി?
Sunday, July 3, 2022 3:34 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് (80) ഉപരാഷ്‌ട്രപതി സ്ഥാനത്തേക്ക് എൻഡിഎയുടെ സ്ഥാനാർഥിയാകുമെന്നു സൂചന. നടുവു വേദനയ്ക്കുള്ള ശസ്ത്രക്രിയയ്ക്കായി ലണ്ടനിൽ പോയ അമരീന്ദർ തിരിച്ചെത്തിയാലുടൻ പ്രഖ്യാപനം ഉണ്ടായേക്കും.

അമരീന്ദർ സിംഗിനെ ഉപരാഷ്‌ട്രപതിസ്ഥാനാർഥിയാക്കുന്ന കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും വൈകാതെ എൻഡിഎ ഘടകകക്ഷി നേതാക്കളുമായി ചർച്ച ചെയ്തേക്കും. ഹൈദാരാബാദിൽ നടന്ന ബിജെപി ദേശീയ എക്സിക്യൂട്ടീവ് യോഗത്തിൽ ഇക്കാര്യത്തിൽ പരസ്യചർച്ചയൊന്നും ഉണ്ടായില്ല. ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവിനു രണ്ടാമതൊരു ടേംകൂടി കിട്ടിയേക്കില്ലെന്ന അഭ്യൂഹത്തിനിടെയാണ് അമരീന്ദറിന്‍റെ പേര് ഉയർന്നത്.

സ്ഥാനാർഥിയായി പ്രഖ്യാപിക്കുന്നതിനുമുന്പ് അമരീന്ദറിന്‍റെ പുതിയ പാർട്ടിയായ പഞ്ചാബ് ലോക് കോണ്‍ഗ്രസ് (പിഎൽഎ) ബിജെപിയിൽ ലയിക്കും.


ഓഗസ്റ്റ് ആറിനാണ് രാജ്യത്തെ രണ്ടാമത്തെ സുപ്രധാന ഭരണഘടനാ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം 19 ആണ്. ഉപരാഷ്‌ട്രപതി എം. വെങ്കയ്യ നായിഡുവിന്‍റെ കാലാവധി ഓഗസ്റ്റ് പത്തുവരെയാണ്.

മുൻ പട്യാല രാജകുടുംബത്തിന്‍റെ പിൻഗാമിയാണ് അമരീന്ദർ. പട്യാലയുടെ അവസാന മഹാരാജാവ് യാദവീന്ദ്ര സിംഗിന്‍റെയും മഹാറാണി മൊഹീന്ദർ കൗറിന്‍റെയും മകനാണ്. 2002ലും 2017ലും രണ്ടു തവണ പഞ്ചാബ് മുഖ്യമന്ത്രിയും 2014ൽ ലോക്സഭാംഗവുമായിരുന്നു അമരീന്ദർ സിംഗ്.

നാഷണൽ ഡിഫൻസ് അക്കാഡമി, ഇന്ത്യൻ മിലിട്ടറി അക്കാഡമി എന്നിവിടങ്ങളിൽനിന്നു ബിരുദം നേടിയ ശേഷം 1963 മുതൽ 66 വരെ സൈന്യത്തിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.