വ്യോമസേന അഗ്നിവീറുകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു
വ്യോമസേന അഗ്നിവീറുകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു
Saturday, June 25, 2022 1:12 AM IST
ന്യൂഡൽഹി: വ്യോമസേനയിലേക്കുള്ള ആദ്യ ബാച്ച് അഗ്നിവീറുകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. ജൂലൈ 24ന് ഓണ്‍ലൈൻ പരീക്ഷ എഴുതുന്നവരുടെ പ്രവേശനം ഡിസംബറിൽ ആരംഭിക്കും. പ്രവേശന നടപടികൾക്ക് ശേഷം ഡിസംബർ അവസാനത്തോടെ പരിശീലനം ആരംഭിക്കുമെന്നും വ്യോമസേന അധികൃതർ വ്യക്തമാക്കി.

വ്യോമസേനയിലേക്ക് നാലു വർഷത്തേക്ക് പ്രവേശിക്കുന്ന അഗ്നിവീറുകൾ 1950ൽ പ്രാബല്യത്തിൽ വന്ന കേന്ദ്ര വ്യോമസേനാനിയമങ്ങൾക്ക് വിധേയരായിരിക്കും. ഐടിഐകൾ, എൻഎസ്ക്യുഎഫ് തുടങ്ങിയ അംഗീകൃത സാങ്കേതിക സ്ഥാപനങ്ങളിൽ നിന്നു പ്രത്യേക റിക്രൂട്ട്്മെന്‍റ് റാലികൾ, കാന്പസ് അഭിമുഖങ്ങൾ എന്നിവ നടത്തി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് അഗ്നിവീറുകളെ എൻറോൾ ചെയ്യുമെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

വ്യോമസേനയിലേക്ക് പ്രവേശനം നേടുന്നവർക്ക് പ്രത്യേക റാങ്കുകൾ നൽകും. സേനയിലേക്കു പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന 18 വയസിൽ താഴെയുള്ള അഗ്നിവീറുകളുടെ എൻറോൾമെന്‍റ് അപേക്ഷയിൽ രക്ഷിതാക്കൾ ഒപ്പ് വയ്ക്കണം.


രണ്ടുഘട്ടമായാണ് റിക്രൂട്ട്മെന്‍റ് നടപടികൾ നടക്കുന്നത്. അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, മെഡിക്കൽ നിബന്ധനകൾ, ശന്പളക്രമം, ആനുകൂല്യങ്ങൾ തുടങ്ങിയ വിവരങ്ങൾ വ്യക്തമാക്കുന്ന ഒൗദ്യോഗിക വിജ്ഞാപനം ജൂണ്‍ 21ന് വ്യോമസേന പുറത്തിറക്കിയിരുന്നു.

നാവികസേനയിലേക്കുള്ള വിശദമായ റിക്രൂട്ട്മെന്‍റ് മാനദണ്ഡങ്ങൾ ഇന്നു പുറത്തിറങ്ങും. നാവികസേനയിലേക്കു പ്രവേശന നടപടികൾ പൂർത്തിയാക്കുന്ന അഗ്നിവീറുകൾ നവംബർ അവസാനത്തോടെ ഒറീസയിലെ ചിൽക നാവിക ബേസിൽ പരിശീലനം ആരംഭിക്കുമെന്നു നാവികസേന വൈസ് അഡ്മിറൽ പറഞ്ഞിരുന്നു. കരസേനയിലേക്കുള്ള അഗ്നിവീറുകളുടെ രജിസ്ട്രേഷൻ ജൂലൈ ഒന്നു മുതൽ ആരംഭിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.