യുപിയിൽ തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്കു കോൺഗ്രസ്
യുപിയിൽ തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്കു കോൺഗ്രസ്
Tuesday, May 24, 2022 3:35 AM IST
ലക്നോ: കനത്ത തോൽവി സമ്മാനിച്ച നിയമസഭാ തെരഞ്ഞെടുപ്പിലെ പിഴവുകൾ തിരുത്തി യുപിയിൽ തദ്ദേശ തെരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ട് കോൺഗ്രസിന്‍റെ ഒരുക്കങ്ങൾ. അടുത്തവർഷം ആദ്യം തദ്ദേശസ്ഥാപനങ്ങളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് അംഗത്വപ്രചാരണത്തിനു നേതൃത്വം തുടക്കമിട്ടുകഴിഞ്ഞു. 1.5 കോടി പ്രവർത്തകർക്ക് ഡിജിറ്റൽ അംഗത്വം നൽകുകയാണു ലക്ഷ്യമെന്ന് കോൺഗ്രസ് സംസ്ഥാന വക്താവ് കൃഷ്ണകാന്ത് പാണ്ഡെ അറിയിച്ചു.

സംസ്ഥാനത്തെ ഏഴ് മേഖലകളായി തിരിച്ചാണ് അംഗത്വപ്രചാരണം. 17 മുനിസിപ്പൽ കോർപറേഷനുകളും 200 മുനിസിപ്പൽ കൗൺസിലുകളും 450 സിറ്റി കൗൺസിലുകളുമാണു സംസ്ഥാനത്തുള്ളത്.


സമൂഹമാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗിച്ച് തദ്ദേശ തെരഞ്ഞെടുപ്പിൽ കൂടുതൽ നേട്ടത്തിനു ശ്രമിക്കും. ഓരോ വാർഡിലും ചുമതലക്കാരനെ നിയോഗിക്കുന്നതിനു പുറമേ ജില്ലാതല പരാതിപരിഹാര സമിതിയെയും നിയോഗിക്കും. അതേസമയം, ഒറ്റയ്ക്കു തെരഞ്ഞെടുപ്പിനെ നേരിടുമോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയില്ല.

നിയമസഭാ തെരഞ്ഞെടുപ്പിൽ 403 സീറ്റുകളിൽ മത്സരിച്ചെങ്കിലും രണ്ടിടത്തു മാത്രമാണു പാർട്ടിക്കു വിജയിക്കാനായത്. 2017 നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഏഴ് സീറ്റുകൾ ലഭിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.