ഇന്ധന നികുതി വെട്ടിക്കുറച്ചത് : ബാധ്യത കേന്ദ്രത്തിന്
ഇന്ധന നികുതി വെട്ടിക്കുറച്ചത് : ബാധ്യത കേന്ദ്രത്തിന്
Monday, May 23, 2022 1:01 AM IST
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഇന്ധന നികുതി വെട്ടിക്കുറച്ചത് സംസ്ഥാനങ്ങളുടെ വിഹിതത്തെ ബാധിക്കുമെന്നുള്ള പ്രതിപക്ഷ സംസ്ഥാനങ്ങളുടെ വിമർശനങ്ങൾക്കു മറുപടിയുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.

സംസ്ഥാനങ്ങളുമായി പങ്കുവെയ്ക്കുന്ന അടിസ്ഥാന തീരുവയല്ല കുറച്ചത്. റോഡ് സെസായി പിരിക്കുന്ന തുകയിലാണു കുറവു വരുത്തിയത്. ഇന്ധനവില രണ്ടു തവണ കുറച്ചതിന്‍റെയും ബാധ്യത കേന്ദ്രത്തിനു മാത്രമാണെന്നും മന്ത്രി വ്യക്തമാക്കി. ഇന്ധനങ്ങളുടെ എക്സൈസ് തീരുവ കുറയ്ക്കുന്നതു സംസ്ഥാനങ്ങളുടെ വിഹിതം കുറയ്ക്കുമെന്നു മുൻ ധനമന്ത്രി പി ചിദംബരവും മറ്റു പ്രതിപക്ഷ നേതാക്കളും പറഞ്ഞിരുന്നു.

എന്നാൽ സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കുന്ന എക്സൈസ് തീരുവയിലല്ല അധിക എക്സൈസ് തീരുവയിലാണ് കേന്ദ്രം കുറവു വരുത്തിയിട്ടുള്ളതെന്ന് ഇന്നലെ പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാണ്. ഇക്കാരണത്താൽ ഇന്ധന വില കുറച്ചതു സംസ്ഥാനങ്ങളുടെ നികുതി വിഹിതത്തെ ബാധിക്കില്ലെന്നു ചിദംബരം തിരുത്തിയിരുന്നു.

അടിസ്ഥാന എക്സൈസ് ഡ്യൂട്ടി, സ്പെഷ്യൽ അഡീഷണൽ എക്സൈസ് ഡ്യൂട്ടി, റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ സെസ്, അഗ്രികൾച്ചർ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്‍റ് സെസ് എന്നിവ ചേർത്താണ് പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ രൂപീകരിക്കുന്നത്. ഇതിൽ അടിസ്ഥാന എക്സൈസ് ഡ്യൂട്ടി മാത്രമാണ് സംസ്ഥാനങ്ങളുമായി പങ്കിടാവുന്നത്.

പെട്രോളിന് ലിറ്ററിന് എട്ടു രൂപയും ഡീസലിന് ആറു രൂപയും എക്സൈസ് തീരുവ കുറച്ചത് റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ സെസിലാണ്. കഴിഞ്ഞ വർഷം നവംബറിൽ പെട്രോളിന് അഞ്ചു രൂപയും ഡീസലിന് 10 രൂപയും നികുതി കുറച്ചതും ഇങ്ങനെയാണ്. കേന്ദ്ര-സംസ്ഥാന നികുതി പങ്കിടൽ സമവാക്യം അനുസരിച്ച് കേന്ദ്രം പിരിച്ചെടുക്കുന്ന അടിസ്ഥാന എക്സൈസ് ഡ്യൂട്ടിയുടെ 41 ശതമാനം സംസ്ഥാനങ്ങൾക്കാണ്.

എന്നാൽ സെസ് ഇനത്തിൽ പിരിച്ചെടുക്കുന്ന നികുതി സംസ്ഥാനങ്ങളുമായി പങ്കിടുന്നില്ല. കഴിഞ്ഞ വർഷം നവംബറിലും ശനിയാഴ്ചയും ഏർപ്പെടുത്തിയ നികുതി ഇളവിലൂടെ കേന്ദ്രത്തിന് പ്രതിവർഷം 2,20,000 കോടി രൂപയുടെ നഷ്ടമുള്ളതായും നിർമല സീതാരാമൻ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.