പെഗാസസ്: വിദഗ്ധ സമിതിക്ക് നാലാഴ്ച കൂടി അനുവദിച്ച് സുപ്രീംകോടതി
പെഗാസസ്: വിദഗ്ധ സമിതിക്ക്  നാലാഴ്ച കൂടി അനുവദിച്ച് സുപ്രീംകോടതി
Saturday, May 21, 2022 1:02 AM IST
ന്യൂഡൽഹി: പെഗാസസ് ഫോണ്‍ ചോർത്തൽ അന്വേഷിക്കാൻ രൂപീകരിച്ച മൂന്നംഗ വിദഗ്ധ സമിതിക്ക് റിപ്പോർട്ട് സമർപ്പിക്കാൻ നാലാഴ്ച കൂടി അനുവദിച്ച് സുപ്രീംകോടതി.

സമിതിയുടെ ഇടക്കാല റിപ്പോർട്ട് ലഭിച്ചതായി ചീഫ് ജസ്റ്റീസ് എൻ.വി. രമണ, ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് ഹിമ കോഹ്‌ലി എന്നിവർ ഉൾപ്പെടുന്ന ബെഞ്ച് വ്യക്തമാക്കി. ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വിവരം ചോർത്തിയതായി സംശയിക്കുന്ന 29 മൊബൈൽ ഫോണുകൾ സാങ്കേതിക സമിതിയുടെ പരിശോധനയിലാണ്.

മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവരുടെ മൊഴിയും അന്വേഷണത്തിന്‍റെ ഭാഗമായി സമിതി രേഖപ്പെടുത്തിയിട്ടുണ്ട്. സാങ്കേതിക സമിതിയുടെ അന്വേഷണത്തിനുശേഷം ജൂണ്‍ 20ന് ഉള്ളിൽ പൂർണമായ റിപ്പോർട്ട് സമർപ്പിക്കാനാണ് സുപ്രീംകോടതിയുടെ നിർദേശം.

സമിതിയുടെ ഇടക്കാല റിപ്പോർട്ട് ലഭ്യമാക്കണമെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ നൽകിയ അപേക്ഷ കോടതി പരിഗണിച്ചില്ല. സുപ്രീംകോടതി മുൻ ജസ്റ്റിസ് ആർ.വി. രവീന്ദ്രൻ, ഐപിഎസ് ഉദ്യോഗസ്ഥൻ അലോക് ജോഷി, ഇന്‍റർനാഷണൽ ഇലക്‌ട്രോ-ടെക്നിക്കൽ കമ്മീഷൻ ഉപസമിതിയുടെ ചെയർമാൻ ഡോ. സുദീപ് ഒബ്റോയ് എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.


ഉപകരണങ്ങളുടെ പരിശോധന വേഗത്തിലാക്കി നാലാഴ്ചയ്ക്ക് ഉള്ളിൽ ജസ്റ്റീസ് ആർ.വി.രവീന്ദ്രന് സമിതി റിപ്പോർട്ട് സമർപ്പിക്കും. ജസ്റ്റീസിന്‍റെ അഭിപ്രായങ്ങൾക്കുശേഷം സമർപ്പിക്കുന്ന പൂർണമായ റിപ്പോർട്ട് വേനലവധിക്കു ശേഷമാകും കോടതി പരിഗണിക്കുക.

കേസിൽ നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകനായ എം.എൽ. ശർമ, രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസ്, ഹിന്ദു ഗ്രൂപ്പ് ഓഫ് പബ്ലിക്കേഷൻസ് ഡയറക്ടർ എൻ. റാം, മുതിർന്ന മാധ്യമ പ്രവർത്തകൻ ശശി കുമാർ, എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ തുടങ്ങിയവരുടെ നിരവധി ഹർജികളാണ് സുപ്രീംകോടതിക്ക് ലഭിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.