ഇഡബ്ല്യുഎസ്: സുപ്രീംകോടതി ജൂലൈയിൽ വാദം കേൾക്കും
ഇഡബ്ല്യുഎസ്: സുപ്രീംകോടതി ജൂലൈയിൽ വാദം കേൾക്കും
Friday, May 20, 2022 2:16 AM IST
സ്വന്തം ലേഖകൻ
ന്യൂഡൽഹി: അഖിലേന്ത്യ നീറ്റ് പിജി പ്രവേശനത്തിനു സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിന്(ഇഡബ്ല്യുഎസ്) എട്ടു ലക്ഷം രൂപ വരുമാന പരിധി നിശ്ചയിച്ചതിനെതിരേ നൽകിയ ഹർജികളിൽ സുപ്രീംകോടതി ജൂലൈയിൽ വാദം കേൾക്കും.

ജസ്റ്റീസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, സൂര്യകാന്ത്, പി.എൻ. നരസിംഹ് എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് വാദം കേൾക്കുന്നത്. മുതിർന്ന അഭിഭാഷകനായ അരവിന്ദ് ദത്താർ വിഷയം ഇന്നലെ ഉന്നയിച്ചപ്പോഴാണ് വേനൽഅവധിക്കു ശേഷം വാദം കേൾക്കാമെന്ന് കോടതി വ്യക്തമാക്കിയത്.

നീറ്റ് പിജി 2022-23 പരീക്ഷകൾ ഉടൻ നടക്കും. നിലവിൽ എട്ടു ലക്ഷം രൂപ വരുമാന പരിധി നിശ്ചയിച്ചതു സംബന്ധിച്ചു മാത്രമേ പരാതിയുള്ളൂ. ഒബിസി ക്രീമിലെയർ ക്വാട്ടയുടെ വരുമാനപരിധി അതേപടി സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും ഏർപ്പെടുത്തുകയാണു ചെയ്തതെന്നും ദത്താർ ചൂണ്ടിക്കാട്ടി. തുടർന്നാണ് വേനലവധിക്കു ശേഷം കേസ് പരിഗണിക്കാമെന്നും തീയതി ഉടൻ നിശ്ചയിക്കാമെന്നും ജസ്റ്റീസ് ചന്ദ്രചൂഡ് വ്യക്തമാക്കിയത്.


നീറ്റ് പിജി 2021-22 അധ്യയന വർഷത്തേക്കുള്ള കൗണ്‍സലിംഗ് നടത്താൻ കഴിഞ്ഞ ജനുവരി ഏഴിനാണ് സുപ്രീംകോടതി അനുമതി നൽകിയത്. ഇടക്കാല ഉത്തരവിൽ അഖിലേന്ത്യാ നീറ്റ് പ്രവേശനത്തിന് ഒബിസിക്ക് 27 ശതമാനവും സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനവും സംവരണം ഏർപ്പെടുത്തിയത് ഈ അധ്യയന വർഷം നടപ്പാക്കാമെന്ന് കോടതി വ്യക്തമാക്കി. സാന്പത്തിക സംവരണത്തിന് എട്ടുലക്ഷം രൂപ വാർഷിക കുടുംബ വരുമാനപരിധി നിശ്ചയിച്ചതും ഈ വർഷം അനുവദിച്ചിരുന്നു.

പിന്നാക്ക വിഭാഗത്തിന് 27 ശതമാനം സംവരണം മെഡിക്കൽ പിജി പ്രവേശനത്തിന് ഏർപ്പെടുത്തിയതിന്‍റെ ഭരണഘടനാ സാധുത സുപ്രീംകോടതി ശരിവച്ചു. എന്നാൽ, സാന്പത്തിക സംവരണത്തിന് എട്ടു ലക്ഷം കൂടുംബ വരുമാന പരിധി നിശ്ചയിച്ചതിൽ മാർച്ച് മൂന്നാം വാരത്തിൽ വിശദമായ വാദം കേൾക്കുമെന്നായിരുന്നു അന്നു വ്യക്തമാക്കിയത്. ഇക്കാര്യത്തിൽ കോടതിയുടെ തീരുമാനം പിന്നീടുള്ള നീറ്റ് പിജി പ്രവേശനത്തിന് മാനദണ്ഡമാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.