ജ്ഞാൻവാപി സർവേ : ഉത്തരവ്‌ പാടില്ലെന്ന് സിവിൽ കോടതിക്ക് സുപ്രീംകോടതി നിർദേശം
ജ്ഞാൻവാപി സർവേ : ഉത്തരവ്‌ പാടില്ലെന്ന് സിവിൽ കോടതിക്ക് സുപ്രീംകോടതി നിർദേശം
Friday, May 20, 2022 2:16 AM IST
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ജ്ഞാൻവാപി മോസ്കിലെ സർവേയുമായി ബന്ധപ്പെട്ട് ഉത്തരവ് പുറപ്പെടുവിക്കരുതെന്നു വാരാണസി സിവിൽ കോടതിക്ക് സുപ്രീംകോടതി നിർദേശം നൽകി. കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി ഇന്നത്തേക്കു മാറ്റി.

പരാതിക്കാരുടെ അഭിഭാഷകന്‍റെ അസൗകര്യം കണക്കിലെടുത്താണ് കേസ് ഇന്നു പരിഗണിക്കുന്നത്. സുപ്രീംകോടതി ക്രമീകരണം അനുസരിച്ചേ വിചാരണക്കോടതി പ്രവർത്തിക്കാവൂ. മറ്റ് ഉത്തരവുകളൊന്നും തന്നെ പുറപ്പെടുവിക്കരുതെന്നു കർശനമായി നിർദേശിക്കുന്നു എന്നാണ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞത്.

സിവിൽ കോടതി നിർദേശപ്രകാരം ജ്ഞാൻവാപി മസ്ജിദിൽ നടത്തിയ സർവേയുടെ റിപ്പോർട്ട് ഇന്നലെ വിചാരണക്കോടതിയിൽ സമർപ്പിച്ചിരുന്നു. സീൽ ചെയ്തു നൽകിയ റിപ്പോർട്ടിന്‍റെ പകർപ്പുകൾ അഭിഭാഷകർ പരാതിക്കാർക്കു നൽകിയത് ഇന്നലെ പുറത്തായിരുന്നു. ഇതിന്‍റെ ആധികാരികത ഉറപ്പു വരുത്തിയിട്ടില്ല.

സൂചനകളനുസരിച്ച് മോസ്കിനുള്ളിലെ തൂണുകളിലെ കൊത്തുപണികളിൽ പുഷ്പങ്ങളും കലശവും കാണപ്പെട്ടു എന്നാണു വിവരം. അടിത്തട്ടിലുള്ള തൂണുകളിൽ പുരാതന ഹിന്ദി ലിപിയിലുള്ള എഴുത്തുകളുമുണ്ട്.


അടിത്തട്ടിലെ ചുവരിൽ തൃശൂലത്തിന്‍റെ ചിഹ്നവും വീഡിയോ സർവേയിൽ കണ്ടെത്തിയതായി പറയുന്നു. ഇതെല്ലാം ഹിന്ദുക്ഷേത്രത്തിന്‍റെ അവശിഷ്ടങ്ങളാണെന്നാണു പരാതി നൽകിയവരുടെ അവകാശവാദം. എന്നാൽ മോസ്ക് കമ്മിറ്റി ഇതിനെ എതിർക്കുന്നു. ശരീരശുദ്ധി വരുത്താൻ ഉപയോഗിക്കുന്ന കുളത്തിൽ രണ്ടരമീറ്റർ ഉയരത്തിൽ വൃത്താകൃതിയിൽ ഒരു വസ്തു കണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇതു ശിവലിംഗം ആണെന്നായിരുന്നു പരാതിക്കാരുടെ വാദം. എന്നാൽ, ഇതൊരു ജലധാരയുടെ ഭാഗമാണെന്നാണ് മോസ്ക് കമ്മിറ്റി പറയുന്നത്.

കോടതിയുടെ പരിഗണനയിലിരിക്കുന്ന രഹസ്യസ്വഭാവമുള്ള റിപ്പോർട്ട് ഇത്തരത്തിൽ പരസ്യമാക്കിയത് അപലപനീയമാണെന്നും മോസ്ക് കമ്മിറ്റി പ്രതികരിച്ചു. ആധികാരികത ഉറപ്പു വരുത്തിയിട്ടില്ല എന്ന മുന്നറിയിപ്പോടെ എൻഡി ടിവിയാണ് റിപ്പോർട്ടിലെ ചില ഭാഗങ്ങൾ പ്രസിദ്ധീകരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.