കൈക്കൂലി: കാർത്തി ചിദംബരത്തിന്‍റെ ഉറ്റസഹായി അറസ്റ്റിൽ
കൈക്കൂലി: കാർത്തി ചിദംബരത്തിന്‍റെ ഉറ്റസഹായി അറസ്റ്റിൽ
Thursday, May 19, 2022 2:06 AM IST
ന്യൂഡൽഹി: ചൈനീസ് പൗരന്മാർക്കു വീസ ശരിയാക്കാൻ അരക്കോടിരൂപ കൈക്കൂലി വാങ്ങിയെന്ന കേസിൽ ലോക്സഭാ എംപി കാർത്തി ചിദംബരത്തിന്‍റെ ഉറ്റ അനുയായി എസ്. ഭാസ്കരരാമനെ സിബിഐ അറസ്റ്റ്ചെയ്തു. പഞ്ചാബിലെ തൽവാണ്ടി സാബോ പവർ ലിമിറ്റഡിനായി (ടിഎസ്പിഎൽ) 263 ചൈനീസ് പൗരന്മാരുടെ വീസയ്ക്കായി പണം തട്ടിയെന്നാണ് കേസ്. കാർത്തിയുടെ അച്ഛൻ പി. ചിദംബരം ആ സമയത്ത് ഡോ.മൻമോഹൻ സിംഗ് മന്ത്രിസഭയിൽ അംഗമായിരുന്നു.

ചോദ്യംചെയ്യലിനായി ചൊവ്വാഴ്ച രാത്രിയോടെയാണ് സിബിഐ സംഘം ഭാസ്കരരാമനെ കസ്റ്റഡിയിലെടുത്തത്. പിറ്റേന്നു പുലർച്ചെ അറസ്റ്റ് രേഖപ്പെടുത്തി.


തൽവാണ്ടിലെ മൻസയിലുള്ള ഊർജ്ജപദ്ധതിക്കായി 263 ചൈനീസ് ജീവനക്കാരുടെ പ്രോജക്ട് വീസ ശരിയാക്കാമെന്ന് ടിഎസ്പിഎൽ അസോസിയേറ്റ് വൈസ് പ്രസിഡന്‍റ് വികാസ് മക്‌ഹാരിയ്ക്കു ഭാസ്കരരാമൻ ഉറപ്പ് നൽകി. ഇതേത്തുടർന്ന് കാർത്തി ചിദംബരവുമായി ടിഎസ്പിഎൽ വൈസ്പ്രസിഡന്‍റ് കൂടിക്കാഴ്ച നടത്തി. 2010ൽ പി.ചിദംബരം ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ നിബന്ധനകൾ മറികടക്കുകയായിരുന്നു ലക്ഷ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.