ചിദംബരത്തിനും മകനുമെതിരേ വീണ്ടും സിബിഐ റെയ്ഡ്
ചിദംബരത്തിനും മകനുമെതിരേ വീണ്ടും സിബിഐ റെയ്ഡ്
Wednesday, May 18, 2022 1:51 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: മുതിർന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തിന്‍റെയും മകൻ കാർത്തി ചിദംബരത്തിന്‍റെയും ചെന്നൈ, ഡൽഹി വസതികളിൽ അടക്കം രാജ്യവ്യാപകമായി സിബിഐ റെയ്ഡ്. താൻ പ്രതിപോലും അല്ലാത്ത എഫ്ഐആർ ആണ് തെരച്ചിലിനെത്തിയ സിബിഐ സംഘം കാണിച്ചതെന്നും അവർക്ക് ഒന്നും കണ്ടെത്താനായില്ലെന്നും ചിദംബരം അറിയിച്ചു.

വിലക്കയറ്റവും തൊഴിലില്ലായ്മയും കൂടുന്നതിൽനിന്നു ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്‍റെയും ലോക്സഭാംഗമായ മകൻ കാർത്തിയുടെയും വസതികളിൽ സിബിഐ റെയ്ഡ് നടത്തിയതെന്നും നടപടി തെറ്റാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

എത്ര തവണയാണ് കേന്ദ്ര ഏജൻസികൾ തന്നെ റെയ്ഡ് ചെയ്തതെന്ന് ഓർമിക്കാൻ പോലും കഴിയുന്നില്ലെന്നു ലോക്സഭാംഗമായ കാർത്തി ചിദംബരം ട്വിറ്ററിൽ പ്രതികരിച്ചു. റിക്കാർഡ് ആയിരിക്കണം. 2015ൽ രണ്ടുതവണയും 2017ൽ ഒരു തവണയും 2018ലും ഇന്നലെയുമായി രണ്ടുതവണയും റെയ്ഡ് നടത്തിയെന്നു പിന്നീട് കാർത്തി അറിയിച്ചു. ചിദംബരവുമായി ബന്ധപ്പെട്ട ചെന്നൈ, മുംബൈ, ഡൽഹി, പഞ്ചാബ്, ഒഡീഷ, കർണാടക എന്നിവിടങ്ങളിലെ ഒന്പതു കേന്ദ്രങ്ങളിലാണു സിബിഐ ഇന്നലെ രാവിലെ ഒരേസമയം റെയ്ഡ് നടത്തിയത്.

ചിദംബരം കേന്ദ്ര ആഭ്യന്തരമന്ത്രിയായിരിക്കെ 50 ലക്ഷം രൂപ കൈക്കൂലി വാങ്ങി 250 ചൈനീസ് പൗരന്മാർക്കു വീസ അനുവദിച്ചെന്ന ആരോപണത്തിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് കാർത്തി ചിദംബരത്തിനെതിരേ പുതിയ കേസ് രജിസ്റ്റർ ചെയ്തതെന്നാണ് സിബിഐ വിശദീകരണം.
ചൈനീസ് കന്പനിയിൽ ജോലി ചെയ്യുന്ന ചില ചൈനീസ് പൗരന്മാർക്കു വീസ നൽകുന്നതിനായി കാർത്തിയുടെ ഒരു കന്പനിയുടെ അക്കൗണ്ടിലൂടെയാണ് 50 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണു സിബിഐ പറയുന്നത്. എന്നാലിത് ചിദംബരവും മകൻ കാർത്തിയും നിഷേധിച്ചു.
പഞ്ചാബിലെ തൽവണ്ടി സാബോ പവർ പ്രോജക്റ്റ് എന്ന കൽക്കരി താപവൈദ്യുത പദ്ധതിയുടെ നടത്തിപ്പുമായി ചൈനീസ് കന്പനി ഉണ്ടാക്കിയ കൂട്ടുകെട്ടിനു വേണ്ടിയാണു പിതാവിനെ സ്വാധീനിച്ച് കാർത്തി ചിദംബരം 50 ലക്ഷം രൂപയുടെ കൈക്കൂലി വാങ്ങിയതെന്നാണു സിബിഐയുടെ പുതിയ കേസ്.


കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിശ്ചയിച്ച പരിധിയിൽ കൂടുതൽ ചൈനീസ് ജീവനക്കാരെ ഇന്ത്യയിലേക്കു കൊണ്ടുവരാൻ കാർത്തി 2011ൽ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. വേദാന്തയുടെ അനുബന്ധ സ്ഥാപനമായ ടിഎസ്പിഎൽ ആണ് പവർ പ്ലാന്‍റ് പ്രവർത്തിപ്പിക്കുന്നത്.

2018ൽ ഐഎൻഎക്സ് മീഡിയ കേസിൽ ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്ത് മാസങ്ങളോളം ജയിലിൽ പാർപ്പിച്ചെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചിരുന്നു. ഈ കേസ് തെളിയിക്കുന്നതിൽ സിബിഐ വിജയിച്ചിട്ടില്ല. അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ കേസുകളുമായി ബന്ധപ്പെട്ട് കാർത്തിക്കെതിരേ നേരത്തേ സിബിഐ, ഇഡി അന്വേഷണങ്ങൾ നടത്തിയിരുന്നു.



ശ്രദ്ധ തിരിക്കാൻ: കോണ്‍ഗ്രസ്

പണപ്പെരുപ്പത്തിന്‍റെയും തൊഴിലില്ലായ്മയുടെയും പ്രശ്നങ്ങളിൽ നിന്നു ജനശ്രദ്ധ തിരിക്കാനാണിത്. 11 വർഷം പഴക്കമുള്ള കേസുമായി ബന്ധപ്പെട്ട സിബിഐ റെയ്ഡുകൾ തീർത്തും തെറ്റാണ്. പി. ചിദംബരത്തിന് പിന്നിൽ കോണ്‍ഗ്രസ് പാർട്ടി നിൽക്കുന്നു- എഐസിസി ജനറൽ സെക്രട്ടറി അജയ് മാക്കൻ പത്രസമ്മേളനത്തിൽ പറഞ്ഞു. മുൻ കേന്ദ്ര ആഭ്യന്തരമന്ത്രിക്കും ധനമന്ത്രിക്കുമെതിരെ സിബിഐയെ ഉപയോഗിച്ചു വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നത് ഏറ്റവും തരംതാണ രാഷ്ട്രീയമാണെന്ന് കോണ്‍ഗ്രസ് മുഖ്യ വക്താവ് രണ്‍ദീപ് സുർജേവാല ട്വിറ്ററിൽ പറഞ്ഞു. ചിദംബരം രാജ്യസ്നേഹിയും ദേശീയവാദിയുമാണ്. രാജ്യത്തോടുള്ള അദ്ദേഹത്തിന്‍റെ പ്രതിബദ്ധത ചോദ്യംചെയ്യാനാവാത്തതാണെന്നും സുർജേവാല പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.