മംഗളൂരുവില്‍ മലയാളി യുവതിയുടെ മരണം കൊലപാതകം; ഭര്‍ത്താവ് പിടിയില്‍
മംഗളൂരുവില്‍ മലയാളി  യുവതിയുടെ മരണം കൊലപാതകം;  ഭര്‍ത്താവ് പിടിയില്‍
Wednesday, May 18, 2022 1:51 AM IST
മംഗളൂരു: അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മലയാളി യുവതിയുടെ മരണം കൊലപാതകമെന്നു തെളിഞ്ഞു. മംഗളൂരു കുമ്പള ചേതന്‍നഗറില്‍ താമസിച്ചിരുന്ന എറണാകുളം സ്വദേശിനി ഷൈമ (44) യാണു മരിച്ചത്. സംഭവത്തിൽ ഭര്‍ത്താവ് റെന്‍സണ്‍ എന്ന ജോസഫ് ഫ്രാന്‍സിസി (54) നെ ഉള്ളാള്‍ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ 11നാണ് ഷൈമയെ റെന്‍സണ്‍ ദേര്‍ലക്കട്ടെയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. കുടുംബവഴക്കിനിടെ വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചതാണെന്നാണ് ആശുപത്രി അധികൃതരോടും പോലീസിനോടും ഇയാള്‍ പറഞ്ഞത്. അന്നു രാത്രിയോടെതന്നെ ഷൈമയുടെ മരണം സംഭവിച്ചിരുന്നു. തുടര്‍ന്നു കൊച്ചിയില്‍നിന്നെത്തിയ ബന്ധുക്കളാണ് മരണത്തില്‍ സംശയമുണ്ടെന്നു കാണിച്ച് പോലീസില്‍ പരാതി നല്‍കിയത്.

വിഷം അകത്തുചെന്നിട്ടില്ലെന്നും തലയ്ക്കും ആന്തരാവയവങ്ങള്‍ക്കും ഗുരുതരമായ പരിക്കേറ്റതാണു മരണകാരണമെന്നുമാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞത്. ഇതേത്തുടര്‍ന്ന് കഴിഞ്ഞദിവസം പോലീസ് റെന്‍സണെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയായിരുന്നു.


കുടുംബവഴക്കിനിടെ അടിയേറ്റാണ് ഷൈമ ബോധരഹിതയായതെന്നു റെന്‍സണ്‍ സമ്മതിച്ചതായി പോലീസ് അറിയിച്ചു. ഇവരുടെ കുടുംബം വര്‍ഷങ്ങളായി ചേതന്‍നഗറിലാണു താമസിക്കുന്നത്. പെട്രോള്‍ പമ്പുകളുടെ നിര്‍മാണ ജോലി ചെയ്യുന്ന റെന്‍സണ്‍ മദ്യത്തിന് അടിമയാണെന്ന് ആരോപണമുണ്ട്. ഇയാള്‍ മദ്യപിച്ച് വീട്ടിലെത്തി ഷൈമയെ മര്‍ദിക്കുന്നത് പതിവായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഷൈമ മക്കളായ ഫ്രാന്‍സണിനും ഫിജിനുമൊപ്പമാണ് മംഗളൂരുവിലെ വീട്ടില്‍ താമസിച്ചിരുന്നത്. കോടതിയില്‍ ഹാജരാക്കിയ റെന്‍സണെ തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.