പെണ്‍കുട്ടികൾക്ക് അന്തസും അവസരങ്ങളും ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി മോദി
പെണ്‍കുട്ടികൾക്ക് അന്തസും അവസരങ്ങളും  ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി മോദി
Tuesday, January 25, 2022 2:07 AM IST
ന്യൂഡൽഹി: പെണ്‍കുട്ടികൾക്ക് അന്തസും അവസരങ്ങളും ഉറപ്പാക്കുന്നതിലാകണം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയ ബാലപുരസ്കാരങ്ങൾ വലിയ ഉത്തരവാദിത്വമാണു കുട്ടികൾക്കു നൽകുന്നതെന്നും രാജ്യത്തിനു പ്രചോദനം നൽകാൻ കഴിയുന്നവരാകണമെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു.

ദേശീയ ബാല പുരസ്കാരങ്ങൾ നേടിയവരുമായി പെണ്‍കുട്ടികളുടെ ദേശീയ ദിനത്തിൽ ഓണ്‍ലൈനിൽ നടത്തിയ ആശയവിനിയമത്തിനിടെയാണു പ്രധാനമന്ത്രി ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്. പുരസ്കാരം നേടിയ കുട്ടികൾക്കു സമ്മർദം വേണ്ട. എന്നാൽ സമൂഹത്തിനാകെ പ്രചോദനമാകാനും ഉത്തരവാദിത്വമുള്ളവരാകാനും ശ്രദ്ധിക്കുക.

കലാ-സംസ്കാരിക വിഭാഗത്തിൽ കേരളത്തിൽ നിന്നുള്ള ദേവിപ്രസാദ് അടക്കം 29 പേർക്കാണ് വിവിധ മേഖലകളിലെ മികവിന് ഈ വർഷത്തെ ബാലപുരസ്കാരങ്ങൾ സമ്മാനിച്ചത്. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽനിന്നു രണ്ടു പേർ വീതം ജേതാക്കളായി. ഇന്നവേഷൻ, സാമൂഹ്യസേവനം, സ്പോർട്സ്, ധീരത, പാണ്ഡിത്യം തുടങ്ങിയ വിഭാഗങ്ങളിലും അവാർഡുകൾ നൽകി. 2021ലെയും 2022ലെയും പുരസ്കാര ജേതാക്കളായ 61 കുട്ടികളും മാതാപിതാക്കളും അതാതു ജില്ലാകളക്ടർമാരും പ്രധാനമന്ത്രിയുമായുള്ള ഓണ്‍ലൈൻ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ഒരു ലക്ഷം രൂപ വീതവും ഡിജിറ്റൽ സർട്ടിഫിക്കറ്റുകളുമാണു സമ്മാനം.


പെണ്‍കുട്ടികളെ ശാക്തീകരിക്കാനുള്ള ശ്രമങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനുമുള്ള അവസരവും പെണ്‍കുട്ടികളോടുള്ള നമ്മുടെ പ്രതിബദ്ധത ആവർത്തിക്കാനുമുള്ള അവസരമാണു ദേശീയപെണ്‍ശിശുദിനമെന്നു നേരത്തെ പ്രധാനമന്ത്രി മോദി ട്വിറ്റർ സന്ദേശത്തിൽ ഓർമിപ്പിച്ചു. വിവിധ മേഖലകളിൽ പെണ്‍കുട്ടികൾ കൈവരിച്ച മാതൃകാപരമായ നേട്ടങ്ങളെ ആഘോഷിക്കാനുള്ള ദിനം കൂടിയാണിത്.

പെണ്‍കുട്ടികളുടെ അന്തസും അവസരങ്ങളും ഉറപ്പാക്കുന്നതിലാണു സർക്കാരിന്‍റെ ശ്രദ്ധ. പെണ്‍കുട്ടികളെ ശാക്തീകരിക്കുന്നതിനും നാരീശക്തിയെ ശക്തിപ്പെടുത്തുന്നതിനുമാണു കേന്ദ്രസർക്കാർ മുൻഗണന നൽകുന്നതെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.


ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.