യുപിയിൽ കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥിയല്ലെന്നു പ്രിയങ്ക
യുപിയിൽ കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥിയല്ലെന്നു പ്രിയങ്ക
Saturday, January 22, 2022 1:33 AM IST
ന്യൂഡൽഹി: ഉത്തർപ്രദേശിൽ കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥി താനല്ലെന്നു വ്യക്തമാക്കി പ്രിയങ്ക ഗാന്ധി. എന്നാൽ യുപിയിൽ കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ മുഖം താൻ തന്നെയാണെന്നു തുറന്നു സമ്മതിച്ച പ്രിയങ്ക തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോ എന്ന കാര്യം ഇനയും വ്യക്തമാക്കിയിട്ടില്ല.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടെന്നു വ്യക്തമാക്കിയിട്ടുണ്ട്.

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പു പ്രകടന പത്രിക പുറത്തിറക്കുന്ന വേളയിലാണ് ഒരു പക്ഷേ താൻ തന്നെയാവും കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥിയെന്ന് പ്രിയങ്ക സൂചന നൽകിയത്. ഇക്കാര്യം ചോദിച്ചപ്പോൾ നിങ്ങൾക്ക് എന്‍റെ മുഖം എല്ലായിടത്തും കാണുവാൻ കഴിയുന്നില്ലേ എന്നായിരുന്നു പ്രിയങ്കയുടെ മറു ചോദ്യം. എന്നാൽ, തൊട്ടു പിന്നാലെ നൽകിയ ഒരു അഭിമുഖത്തിൽ താൻ മുഖ്യമന്ത്രി സ്ഥാനാർഥിയൊന്നും അല്ലെന്നും ആദ്യം പറഞ്ഞതിൽ പിശകു പറ്റിയതാണെന്നും പ്രിയങ്ക വിശദീകരിച്ചു.

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് അകന്നു നിൽക്കുകയായിരുന്ന പ്രിയങ്ക ഇപ്പോൾ പോരാട്ടത്തിന് സന്നദ്ധയായിരിക്കുന്നു എന്നാണ് യുപിയിലെ കോണ്‍ഗ്രസ് നേതൃത്വവും നൽകുന്ന സൂചന. മത്സരിക്കുന്നതിനെക്കുറിച്ചു ചോദിച്ചപ്പോൾ ഒന്നും തീരുമാനിച്ചിട്ടില്ലെന്നും കാര്യങ്ങൾ വഴിയേ അറിയിക്കാം എന്നുമായിരുന്നു പ്രിയങ്കയുടെ മറുപടി.


നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാറില്ലാത്ത യോഗി ആദിത്യനാഥും അഖിലേഷ് യാദവും ഇത്തവണ മത്സരരംഗത്തിറങ്ങിയത് കോണ്‍ഗ്രസിനെ സമ്മർദത്തിലാക്കുന്നുണ്ട്. ഗൊരഖ്പൂരിൽ നിന്നു മത്സരിക്കുന്ന യോഗിയുടെ ആദ്യ നിയമസഭ തെരഞ്ഞെടുപ്പാണിത്. തന്‍റെ പിതാവ് മുലായംസിംഗ് യാദവിന്‍റെ ലോക്സഭാ മണ്ഡലമായ മെയിൻപുരിയിലെ കരാലിൽ നിന്നാണ് അഖിലേഷ് യാദവ് ജനവിധി തേടുന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യുപിയിൽ കോണ്‍ഗ്രസിന് ഏഴു സീറ്റു മാത്രമാണ് നേടാനായത്. ഇത്തവണയും അധിക പ്രതീക്ഷയ്ക്കു വകയില്ല. ആ നിലയ്ക്ക് മുഖ്യമന്ത്രി സ്ഥാനാർഥി എന്ന നിലയിലൊന്നും വലിയ പ്രാധാന്യവുമില്ല.

105 സീറ്റുകളിൽ ഒറ്റയ്ക്കു മത്സരിച്ചിട്ടാണ് കോണ്‍ഗ്രസ് 2017ൽ വെറും ഏഴു സീറ്റിലേക്കു ചുരുങ്ങിയത്. 2012 തെരഞ്ഞെടുപ്പിൽ 224 സീറ്റുകളിൽ വിജയിച്ച സമാജ് വാദി പാർട്ടിക്ക് 2017ൽ 47 സീറ്റുകൾ കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.