ഭഗവന്ത് മൻ പഞ്ചാബിൽ ആപ്പിന്‍റെ മുഖ്യമന്ത്രിസ്ഥാനാർഥി
ഭഗവന്ത് മൻ പഞ്ചാബിൽ  ആപ്പിന്‍റെ മുഖ്യമന്ത്രിസ്ഥാനാർഥി
Wednesday, January 19, 2022 1:20 AM IST
ന്യൂഡൽഹി: പഞ്ചാബ് തെരഞ്ഞെടുപ്പിൽ ലോക്സഭാംഗം ഭഗവന്ത് മൻ ആയിരിക്കും മുഖ്യമന്ത്രി സ്ഥാനാർഥിയെന്ന് ആം ആദ്മി പാർട്ടി. സംഗ്രൂരിൽ നിന്നുള്ള എംപിയാണ് മൻ. പാർട്ടി ദേശീയ കണ്‍വീനർ അരവിന്ദ് കേജരിവാളാണ് പ്രഖ്യാപനം നടത്തിയത്.

മുഖ്യമന്ത്രിയെ തീരുമാനിക്കാനായി എഎപി വോട്ടർമാർക്ക് ഫോണ്‍ നന്പർ നൽകിയിരുന്നു. പതിനഞ്ചു ലക്ഷത്തോളം വോട്ടർമാർ ഈ വോട്ടിംഗിൽ പങ്കെടുത്തെന്ന് എഎപി അവകാശപ്പെട്ടിരുന്നു. 93 ശതമാനം ആളുകളും ഭഗവന്തിന് വോട്ട് ചെയ്തു എന്നാണ് ആം ആദ്മി പാർട്ടി വ്യക്തമാക്കിയത്.

സ്റ്റാൻഡ് അപ് കൊമേഡിയൻ ആയിരുന്ന ഭഗവന്ത് മൻ രണ്ടാം തവണയാണ് സംഗ്രൂരിൽ നിന്ന് ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെടുന്നത്. താൻ എന്നും ഒരു സൈനികനാണ്. രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതോടെയാണ് ജീവിതം അടിമുടി മാറിയത്. നേരത്തേ ഹാസ്യം കൈകാര്യം ചെയ്തിരുന്നപ്പോൾ ജനങ്ങൾ തന്നെ കാണുന്പോഴേ ചിരിക്കുകയായിരുന്നു പതിവ്. ഇപ്പോൾ എന്നിൽ പ്രതീക്ഷ അർപ്പിച്ചിരിക്കുകയാണ്. തന്നെ കാണുന്പോൾ ഇപ്പോഴവർ തങ്ങളെ രക്ഷിക്കൂ എന്ന് പറഞ്ഞ് കരയുകയാണെന്നും മൻ പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനാർഥിയായ തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ഏറെ വികാരഭരിതനായാണ് മൻ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തത്. പഞ്ചാബിൽ ഒരു സർക്കാർ ഉണ്ടാക്കാൻ കഠിനാധ്വാനം തന്നെ വേണ്ടി വരും. തെരഞ്ഞെടുപ്പിനു ശേഷം എന്തു തന്നെ നടന്നാലും പ്രവർത്തകർ നിരാശപ്പെടരുതെന്നും മൻ മുന്നറിയിപ്പു നൽകി.


ലോക്സഭയിലെ സ്ഥിരം ബഹളക്കാരനായ ഭഗവന്ത് മൻ എന്നും വിവാദങ്ങളുടെ തോഴനാണ്. നേരത്തെ പാർലമെന്‍റിലെ ചോദ്യോത്തരങ്ങൾ തെരഞ്ഞെടുക്കുന്ന നടപടി മെബൈൽ ഫോണിൽ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് നടപടി നേരിട്ടിരുന്നു. അതിരുവിട്ട പ്രതിഷേധത്തിന്‍റെ പേരിൽ ഒന്നിലധികം തവണ സഭയിൽ നിന്ന് സസ്പെൻഷനിലുമായിട്ടുണ്ട്.

ഒരു നിയന്ത്രണവുമില്ലാതെ പൊതു പരിപാടികളിൽ ഉൾപ്പെടെ മദ്യപിച്ചെത്തുന്നു എന്നതാണ് ഭഗവന്ത് മൻ എതിരാളികളിൽ നിന്നു നേരിടുന്ന പ്രധാന വിമർശനം. പഞ്ചാബിൽ തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിന് പിന്നാലെ തന്നെ മദ്യപിച്ച് ആടിയാടി പ്രവർത്തകരുടെ ഇടയിൽ നിന്ന് കാറിലേക്ക് കയറുന്ന ഇദ്ദേഹത്തിന്‍റെ ദൃശ്യം എതിരാളികൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരുന്നു.

ഫെബ്രുവരി 20നാണ് പഞ്ചാബിൽ നിയമസഭ തെരഞ്ഞെടുപ്പ്. പഞ്ചാബിൽ അഭിപ്രായ സർവേകളിൽ ഉൾപ്പെടെ ആം ആദ്മി പാർട്ടിക്ക് വലിയ മുന്നേറ്റമാണ് പ്രവചിച്ചിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.