കൂനൂർ ഹെലികോപ്റ്റർ അപകടം: കാലാവസ്ഥയുടെ പെട്ടെന്നുള്ള മാറ്റം മൂലമെന്ന് അന്വേഷണ റിപ്പോർട്ട്
കൂനൂർ ഹെലികോപ്റ്റർ അപകടം: കാലാവസ്ഥയുടെ പെട്ടെന്നുള്ള  മാറ്റം മൂലമെന്ന് അന്വേഷണ റിപ്പോർട്ട്
Saturday, January 15, 2022 1:53 AM IST
ന്യൂഡൽഹി: തമിഴ്നാട്ടിലെ കൂനൂരിൽ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തും ഭാര്യയും 12 സൈനികരും മരിച്ച ഹെലികോപ്റ്റർ അപകടത്തിന്‍റെ കാരണം പെട്ടെന്നുള്ള കാലാവസ്ഥയിൽ പെട്ടെന്നുണ്ടായ മാറ്റം മൂലമാണെന്ന് അന്വേഷണ റിപ്പോർട്ട്.

യന്ത്രത്തകരറോ അട്ടിമറിയോ പൈലറ്റ് വരുത്തിയ പിഴവോ അല്ല അപകടത്തിനു കാരണമായതെന്നു വ്യോമസേന വ്യക്തമാക്കി.

അപകടത്തിനു കാരണം കാലാവസ്ഥയിലെ പെട്ടെന്നുള്ള മാറ്റമെന്നാണു റിപ്പോർട്ടിൽ പറയുന്നത്. അട്ടിമറിയോ അശ്രദ്ധയോ ഉണ്ടായിട്ടില്ല. അന്വേഷണത്തിലെ പ്രാഥമിക കണ്ടെത്തലാണു വ്യോമസേന പുറത്തുവിട്ടത്. മൂന്നംഗ അന്വേഷണസമിതിയുടെ റിപ്പോർട്ട് വിശദമായി പരിശോധിച്ചെന്ന് വ്യോമസേനാ വൃത്തങ്ങൾ അറിയിച്ചു.


അപകടം നടന്ന അന്നുതന്നെ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എയർമാർഷൽ മാനവേന്ദ്ര സിംഗിന്‍റെ നേതൃത്വത്തിൽ മൂന്നു സേനകളും സംയുക്തമായി ആയിരുന്നു അന്വേഷണം .

കാലാവസ്ഥാ മാറ്റത്തെത്തുടർന്ന് ഹെലികോപ്റ്റർ മേഘങ്ങൾക്ക് അകത്തേക്ക് കയറിയത് അപകടത്തിനിടയാക്കിയെന്നും കണ്‍ട്രോൾഡ് ഫ്ളൈറ്റ് ഇൻടു ടെറയിൻ എന്നു വിളിക്കുന്ന പിഴവാകാം പൈലറ്റിന് ഉണ്ടായതെന്ന് റിപ്പോർട്ടിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.