പൊള്ളുന്ന വിലക്കയറ്റത്തിലും സർക്കാരിനു മൗനം: സോണിയ
പൊള്ളുന്ന വിലക്കയറ്റത്തിലും സർക്കാരിനു മൗനം: സോണിയ
Thursday, December 9, 2021 1:15 AM IST
ന്യൂഡൽഹി: വിവാദ കാർഷിക ബില്ലുകൾ പാസാക്കിയതുപോലെ ജനാധിപത്യവിരുദ്ധമായാണു മൂന്നു നിയമങ്ങളും മോദി സർക്കാർ റദ്ദാക്കിയതെന്നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി.

താങ്ങുവില അടക്കമുള്ള കർഷകരുടെ ആവശ്യങ്ങൾക്കു കോണ്‍ഗ്രസ് പൂർണ പിന്തുണ നൽകും. രൂക്ഷമായ വിലക്കയറ്റത്തിൽ ജനം വലയുന്പോഴും മോദി സർക്കാർ കണ്ണിൽച്ചോരയില്ലാതെ തുടരുന്നതെങ്ങനെയെന്നു മനസിലാകുന്നില്ലെന്നും സോണിയ കുറ്റപ്പെടുത്തി.

രാജ്യത്തിന്‍റെ സാന്പത്തികവളർച്ച കോവിഡിനു മുന്പേ തകർന്നു. കോവിഡ് മഹാമാരി നഷ്ടത്തിന്‍റെ വേഗം കൂട്ടി. സർക്കാരിന്‍റെ കഴിവുകേടുകൾ മൂലം പ്രശ്നം കൂടുതൽ ഗൗരവതരമായിരിക്കുകയാണ്. ഇന്ധനനികുതി കുത്തനേ കൂട്ടിയ ശേഷം നാമമാത്രമായി കുറച്ചത് തീർത്തും അപര്യാപ്തമാണ്. പതിവുപോലെ സംസ്ഥാനങ്ങളുടെ ചുമലിലേക്ക് ഉത്തരവാദിത്വം കൈമാറുകയാണ് ഇക്കാര്യത്തിലും കേന്ദ്രം ചെയ്തതെന്നും സോണിയ ആരോപിച്ചു. പാർലമെന്‍റ് സെൻട്രൽ ഹാളിൽ കോണ്‍ഗ്രസ് പാർലമെന്‍ററി പാർട്ടി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു സോണിയ.

ഭക്ഷ്യയെണ്ണകൾ, പയർ- പരിപ്പു വർഗങ്ങൾ, പച്ചക്കറികൾ തുടങ്ങി കുടുംബങ്ങളുടെ ബജറ്റ് തകർക്കുന്ന വിലക്കയറ്റമാണ് രാജ്യത്തെല്ലായിടത്തും. സിമന്‍റ്, സ്റ്റീൽ മുതലായ നിർമാണ സാമഗ്രികളുടെ വിലയിലും ക്രമാതീതമായ വർധനയാണ്. സാന്പത്തിക മേഖലയുടെ തിരിച്ചുവരവിനെ പ്പോലും ഇതു ബാധിച്ചുകഴിഞ്ഞു.


ജിഎസ്ടി തെറ്റായ രീതിയിൽ നടപ്പാക്കുകകൂടി ചെയ്തപ്പോൾ സ്ഥിതി വഷളായി. 2016ലെ നോട്ട് അസാധുവാക്കലിലൂടെ തകർത്തെറിഞ്ഞ സാന്പത്തികരംഗത്തെ കൂടുതൽ ദുർബലപ്പെടുത്തിയിരിക്കുന്നു. ലക്ഷക്കണക്കിനാളുകൾക്കാണു തൊഴിൽ നഷ്ടമായത്.

ജനങ്ങളുടെ ദുരിതങ്ങൾക്കിടയിലും സ്വന്തം പേരിനായുള്ള പദ്ധതികൾക്കായാണു സർക്കാർ പണം ചെലവാക്കുന്നത്. വാക്സിൻ പോലും ഇതുവരെയും എല്ലാവർക്കും നൽകാനായിട്ടില്ല. പാർലമെന്‍റിനെ നോക്കുകുത്തിയാക്കിയിരിക്കുന്നു.

അതിർത്തി സംഘർഷം പോലും ചർച്ച ചെയ്യുന്നില്ല. പ്രതിപക്ഷത്തെ 12 എംപിമാരെ സമ്മേളനകാലം മുഴുവൻ സസ്പെൻഡ് ചെയ്ത നടപടി ഞെട്ടിക്കുന്നതും ജനാധിപത്യവിരുദ്ധവുമാണ്. നാഗാലാൻഡിലെ അക്രമങ്ങളിലേക്കു നയിച്ച വെടിവയ്പ് ആശങ്കാജനകമാണ്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് വേഗം നീതി ലഭ്യമാക്കണമെന്നും സോണിയ ആവശ്യപ്പെട്ടു.

ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.