നാഗാലാൻഡ് വെടിവയ്പ് : സൈനികർക്കെതിരേ കൊലക്കുറ്റത്തിനു കേസ്
നാഗാലാൻഡ് വെടിവയ്പ് : സൈനികർക്കെതിരേ കൊലക്കുറ്റത്തിനു കേസ്
Tuesday, December 7, 2021 12:47 AM IST
കൊഹിമ: നാഗാലാൻഡിലെ മോൺ ജില്ലയിൽ സുരക്ഷാസേന‍യുടെ വെടിയേറ്റ് 14 ഗ്രാമീണർ കൊല്ലപ്പെട്ട സംഭവത്തിൽ 21 പാരാ സ്പെഷൽ ഫോഴ്സ് ജവാന്മാർക്കെതിരേ നാഗാലാൻഡ് പോലീസ് കൊലക്കുറ്റത്തിനു കേസെടുത്തു.

നാട്ടുകാർക്കു നേരേ പ്രകോപനമില്ലാതെ സൈന്യം വെടിവയ്ക്കുകയായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു. വെടിവയ്പിനെതിരേ നാഗാലാൻഡിലെങ്ങും പ്രതിഷേധം അലയടിക്കുകയാണ്.

സുരക്ഷാസേനയ്ക്കു നേരേ വിവിധയിടങ്ങളിൽ പ്രതിഷേധം അരങ്ങേറി. മോൺ പട്ടണത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പലയിടങ്ങളിലും ഇന്നലെ കടകൾ അടച്ചു പ്രതിഷേധിച്ചു. നാഗാ സ്റ്റുഡന്‍റ്സ് ഫെഡറേഷൻ(എൻഎസ്എഫ്) ആഹ്വാനം ചെയ്ത ആറു മണിക്കൂർ ബന്ദ് സമാധാനപരമായിരുന്നു.

സുരക്ഷാസേനയുടെ വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം സംബന്ധിച്ച് അനിശ്ചിതത്വമുണ്ട്. 17 പേർ കൊല്ലപ്പെട്ടുവെന്നാണു കോന്യാക് യൂണിയൻ ആദ്യം പറഞ്ഞത്. പിന്നീട് 14 എന്നു തിരുത്തി. ശനി, ഞായർ ദിവസങ്ങളിലുണ്ടായ വെടിവയ്പിൽ 14 പേർ കൊല്ലപ്പെട്ടുവെന്നാണു പോലീസ് പറയുന്നത്.

വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ സംസ്കാരം ഇന്നലെ നടത്തി. നാഗാലാൻഡിൽ സൈന്യത്തിനു പ്രത്യേക അധികാരം നല്കുന്ന എഎഫ്എസ്പിഎ നിയമം പിൻവലിക്കണമെന്ന്, സംസ്കാരച്ചടങ്ങിനെത്തിയ നാഗാലാൻഡ് മുഖ്യമന്ത്രി നെഫ്യു റിയോ ആവശ്യപ്പെട്ടു.


നാട്ടുകാർക്കു നേരേ പ്രകോപനമില്ലാതെ സുരക്ഷാ സേന വെടിവയ്ക്കുകയായിരുന്നുവെന്നു പറഞ്ഞ മുഖ്യമന്ത്രി കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. പിക്കപ്പ് വാനിൽ വീടുകളിലേക്കു മടങ്ങുകയായിരുന്ന ഖനി ത്തൊഴിലാളികൾ തീവ്രവാദികളാണെന്നു തെറ്റിദ്ധരിച്ച് സുരക്ഷാസേന നടത്തിയ വെടിവയ്പിലാണ് ആറു പേർ കൊല്ലപ്പെട്ടത്.

തൊഴിലാളികൾ വീടുക ളിലെത്താ തിരുന്നതി നെത്തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിനിടെയാണ് സംഭ വമറിഞ്ഞത്.സുരക്ഷാസേനയുമായി ഇവർ ഏറ്റുമുട്ടിയ തോ ടെ ഒരു ജവാൻ കൊല്ലപ്പെട്ടു. തുടർന്നു സുരക്ഷാസേന നടത്തിയ വെടിവയ്പിൽ ഏഴു പേർകൂടി കൊല്ലപ്പെട്ടു.

രോഷാകുലരായ ജനക്കൂട്ടം ആസാം റൈഫിൾസ് ക്യാന്പ് ആക്രമിച്ചു നശിപ്പിച്ചു. ഇവിടെ ജവാന്മാർ നടത്തിയ വെടിവയ്പിൽ ഒരു നാട്ടുകാരൻകൂടി കൊല്ലപ്പെട്ടു. പരിക്കേറ്റ ആറു പേരുടെ നില ഗുരുതരമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.