ഒമിക്രോണ്‍ വൈറസ് : നിയന്ത്രണങ്ങൾ കടുപ്പിച്ചു
ഒമിക്രോണ്‍ വൈറസ് : നിയന്ത്രണങ്ങൾ കടുപ്പിച്ചു
Monday, November 29, 2021 1:57 AM IST
ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയിൽനിന്നെത്തുന്ന യാത്രക്കാരെ നിർബന്ധിത ക്വാറന്‍റൈനു വിധേയരാക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. അന്താരാഷ്‌ട്ര വിമാന സർവീസുകൾ പുനരാരംഭിച്ച നടപടി പുനഃപരിശോധിക്കും.

കോവിഡ് വൈറസിന്‍റെ പുതിയ വകഭേദമായ ഒമിക്രോണ്‍ മനുഷ്യശരീരത്തെ എത്രത്തോളം ബാധിക്കുമെന്നും വ്യാപനം ഏത് രീതിയിലായിരിക്കുമെന്നും ഉൾപ്പെടെയുള്ള പഠനങ്ങൾ ഐസിഎംആറിന്‍റെ നേതൃത്വത്തിൽ പുരോഗമിക്കുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളാണ് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്.

വകഭേദം സംഭവിച്ച വൈറസിനെ കണ്ടെത്തിയ എല്ലാ രാജ്യങ്ങളെയും ലിസ്റ്റ് ചെയ്യുകയും അവിടെനിന്നുമുള്ള യാത്രക്കാർക്ക് ഇന്ത്യയിൽ പ്രവേശിക്കുന്നതിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയാൽ ഉടൻ തന്നെ അത്യന്തം സുരക്ഷിതമായ കണ്ടെയിൻമെന്‍റ് സോണുകൾ സ്ഥാപിക്കുകയും കോവിഡ് ചട്ടങ്ങൾ പാലിച്ചുള്ള നടപടികൾ സ്വീകരിക്കുകയും വേണം. മുൻകരുതൽ നടപടിയായി പരമാവധിയാളുകൾ പൂർണമായും വാക്സിൻ സ്വീകരിക്കണം.

അന്താരാഷ്‌ട്ര വിമാനങ്ങളിൽ നിന്നുമെത്തുന്ന യാത്രക്കാരുടെ സഞ്ചാരപാത നിരീക്ഷിക്കുക, വകഭേദം സംഭവിച്ച വൈറസുകളെ കണ്ടെത്തുന്നതിനായി കൂടുതൽ പരിശോധനാ കേന്ദ്രങ്ങൾ സജ്ജീകരിക്കുക, പുതുതായി പോസിറ്റീവ് രോഗികളെ കണ്ടെത്തിയ സ്ഥലങ്ങളിൽ തുടർച്ചയായ നിരീക്ഷണത്തിനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുക എന്നീ നിർദേശങ്ങളും നൽകിയിട്ടുണ്ട്.


പോസിറ്റീവായ സാന്പിളുകൾ നിശ്ചിത ലാബുകളിൽ തന്നെ പരിശോധിക്കണമെന്നും എല്ലാ സംസ്ഥാനങ്ങളും കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തിന് താഴെയായി നിലനിർത്തണമെന്നും കോവിഡ് രോഗികൾക്ക് വൈദ്യ സഹായം നൽകുന്നതിന് കാലതാമസം ഉണ്ടാകരുതെന്നും ഇതിനായി സംസ്ഥാനങ്ങൾക്ക് ലഭിച്ചിരിക്കുന്ന സാന്പത്തിക സഹായങ്ങൾ കരുതലോടെ വിനിയോഗിക്കണമെന്നും കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുണ്ട്.

കൊറോണ വൈറസിന്‍റെ ജനിതക വ്യതിയാനത്തെ നിരീക്ഷിക്കുന്നതിനായി രാജ്യമൊട്ടാകെ ഇന്ത്യൻ സാർസ് കോവിഡ് ജീനോമിക് കണ്‍സോർഷ്യം എന്ന പേരിൽ ലബോറട്ടറികൾ സജ്ജീകരിച്ചിട്ടുണ്ട്. കൊറോണ വൈറസിനെ സംബന്ധിക്കുന്ന തെറ്റായ വിവരങ്ങൾ ജനങ്ങളിൽ എത്തുന്നത് തടയുന്നതിനായി സംസ്ഥാന സർക്കാരുകൾ മാധ്യമങ്ങളുമായി കൂടിക്കാഴ്ച നടത്തുകയും അവശ്യ വിവരങ്ങൾ അടങ്ങുന്ന ബുള്ളറ്റിനുകൾ പുറപ്പെടുവിക്കുകയും വേണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.