സാന്പത്തിക സംവരണം: കേസ് 16ലേക്കു മാറ്റി
സാന്പത്തിക സംവരണം: കേസ് 16ലേക്കു മാറ്റി
Friday, October 29, 2021 1:02 AM IST
ന്യൂഡൽഹി: അഖിലേന്ത്യാ പിജി മെഡിക്കൽ പ്രവേശനത്തിന് ഒബിസിക്ക് 27 ശതമാനവും സാന്പത്തിക പിന്നാക്ക വിഭാഗത്തിനു പത്തു ശതമാനവും സംവരണം അനുവദിച്ചതിനെതിരേ നൽകിയ ഹർജികളിൽ വാദം കേൾക്കുന്നത് സുപ്രീംകോടതി നവംബർ 16ലേക്കു മാറ്റി.

സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ അഭ്യർഥനയെ തുടർന്നാണ് ജസ്റ്റീസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, വിക്രം നാഥ്, ബി.വി.നാഗരത്ന എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്‍റെ നടപടി. വിഷയത്തിൽ കേന്ദ്ര സർക്കാർ എതിർ സത്യവാങ്മൂലം നൽകിയിട്ടുണ്ടെന്നും സോളിസിറ്റർ ജനറൽ അറിയിച്ചു.


സാന്പത്തിക സംവരണത്തിന് എട്ടു ലക്ഷം രൂപ കുടുംബ വരുമാന പരിധി നിശ്ചയിച്ച് വിജ്ഞാപനം ചെയ്ത മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു. വിഷയം വീണ്ടും ദീപാവലി അവധി കഴിഞ്ഞ് പരിഗണിക്കണമെന്നുമായിരുന്നു തുഷാർ മേത്ത ആവശ്യപ്പെട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.