ഇനി ആ കാലിൽ തൊട്ടു വേദനിപ്പിക്കില്ല; സുധാ ചന്ദ്രനോടു മാപ്പുപറഞ്ഞ് സിഐഎസ്എഫ്
ഇനി ആ കാലിൽ തൊട്ടു വേദനിപ്പിക്കില്ല; സുധാ ചന്ദ്രനോടു മാപ്പുപറഞ്ഞ് സിഐഎസ്എഫ്
Saturday, October 23, 2021 12:21 AM IST
ന്യൂഡൽഹി: അറ്റുപോയ ജീവിതം ഒരു കൃത്രിമ കാലിന്‍റെ ചുവടുകളിലൂടെ തിരികെ പിടിച്ചു വിജയിച്ച നർത്തകി സുധ ചന്ദ്രനോട് പറ്റിയ പിഴവിൽ മാപ്പ് പറഞ്ഞ് സിഐഎസ്എഫ്. വിമാനത്താവളങ്ങളിൽ തന്‍റെ കൃത്രിമക്കാൽ ഊരിമാറ്റി പരിശോധിക്കുന്നതു വേദനിപ്പിക്കുന്നു എന്ന പ്രശസ്ത നർത്തകി സുധ ചന്ദ്രന്‍റെ പരാതിയിലാണ് സിഐഎസ്എഫ് മാപ്പ് പറഞ്ഞത്.

സുരക്ഷാ ഉദ്യോഗസ്ഥർ ഓരോ തവണയും തന്‍റെ കൃത്രിമക്കാൽ ഊരി മാറ്റി പരിശോധിക്കുന്നത് മൂലം വളരെ വേദന അനുഭവിക്കേണ്ടി വരുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് സുധ ചന്ദ്രൻ പരാതി ഉന്നയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര സർക്കാരിന്‍റെയും ശ്രദ്ധ ക്ഷണിച്ചായിരുന്നു ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് കൂടിയായ സുധയുടെ പരാതി.

വിമാന യാത്രകൾക്കിടെ താൻ നേരിടേണ്ടി വരുന്ന ദുരിതം ചൂണ്ടിക്കാട്ടി സുധ ചന്ദ്രൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പതിനായിരക്കണക്കിന് ആളുകളാണ് പ്രതികരണം അറിയിച്ചത്. അതോടെയാണ് ഇന്നലെ വിമാനത്താവളങ്ങളിൽ സുരക്ഷ ചുമതലയുള്ള സിഐഎസ്എഫ് മാപ്പ് അപേക്ഷിച്ച് രംഗത്തെത്തിയത്.

പ്രധാന മന്ത്രിയോടും കേന്ദ്ര സർക്കാരിനോടും ഉള്ള അപേക്ഷ എന്നു വ്യക്തമാക്കിയാണ് സുധ തന്‍റെ ദുരിതം വിവരിച്ചത്. താൻ കൃത്രിമക്കാൽ വച്ച് നൃത്തം ചെയ്ത് ചരിത്രം രചിക്കുകയും രാജ്യത്തിന്‍റെ അഭിമാനമാകുകയും ചെയ്ത വ്യക്തിയാണ്. ഓരോ തവണയും വിമാന യാത്രകൾ നടത്തുന്പോൾ എയർപോർട്ടുകളിൽ കൃത്രിമക്കാൽ അഴിച്ചു മാറ്റി പരിശോധനയ്ക്ക് വിധേയയാകേണ്ടി വരുന്നു. ഡിറ്റക്ടർ ഉപയോഗിച്ച് കൃത്രിമക്കാ ൽ പരിശോധിച്ചൂ കൂടെ എന്നു ചോദിച്ചിട്ടും ഉദ്യോഗസ്ഥർ ഇത് അഴിച്ചുവയ്പിക്കുകയാണ് പതിവ്.

ഇത് മനുഷ്യത്വ പരമാണോ, ഇതേക്കുറിച്ചാണോ രാജ്യം ഇപ്പോൾ സംസാരിച്ചു കൊണ്ടിരിക്കുന്നത്. ഇതാണോ നമ്മുടെ സമൂഹത്തിൽ ഒരു സ്ത്രീ മറ്റൊരു സ്ത്രീക്കു നൽകുന്ന ബഹുമാനം എന്നും സുധ പ്രധാനമന്ത്രി ഉൾപ്പടെ ഉള്ളവരോട് ചോദിച്ചു. അതിന്‍റെ അനന്തര ഫലമായിരുന്നു ഇന്നലെ സിഐഎസ്എഫ് നടത്തിയ മാപ്പ് അപേക്ഷ.


വർഷങ്ങൾക്ക് മുൻപാണ് മദ്രാസിൽ നിന്ന് നൃത്ത പരിപാടിക്ക് ശേഷം രക്ഷിതാക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ തിരുച്ചിറപ്പളിയിൽ വച്ചുണ്ടായ അപകടത്തി സുധയുടെ കാൽ നഷ്ടപ്പെടുന്നത്. ഏറെ നാളത്തെ വിശ്രമത്തിന് ശേഷം കൃത്രിമക്കാ0ലുമായി സുധനൃത്തരംഗത്തും അഭിനയരംഗത്തും തിരിച്ചെത്തി. ഒട്ടനവധി ടെലിവിഷൻ പരിപാടികളിലും പങ്കെടുക്കുന്നുണ്ട് സുധ. തന്‍റെ സ്വന്തം ജീവിതത്തെ അടിസ്ഥാനമാക്കി എടുത്ത മയൂരി എന്ന തെലുങ്ക് ചിത്രത്തിലെ അഭിനയത്തിനാണ് ദേശീയ അവാർഡ് ലഭിച്ചത്.

സെബി മാത്യു

കൃത്രിമക്കാൽ ഉപയോഗിക്കുന്നവർക്ക് വിമാനത്താവളത്തിൽ പ്രത്യേക കാർഡ് നല്കണമെന്നു സുധാ ചന്ദ്രൻ


മുംബൈ: കൃത്രിമക്കാൽ ഉപയോഗിക്കുന്നവർക്ക് വിമാനത്താവളങ്ങളിൽ പ്രത്യേക കാർഡ് അനുവദിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർഥിച്ച് നടിയും വിഖ്യാത ഭരതനാട്യം നർത്തകിയുമായ സുധാ ചന്ദ്രൻ. തന്‍റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് സുധാ ചന്ദ്രന്‍റെ അഭ്യർഥന.

1981ൽ തന്‍റെ പതിനാറാം വയസിൽ കാറപകടത്തെത്തുടർന്നാണു സുധാ ചന്ദ്രനു കാൽ നഷ്ടമായത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സുധയുടെ കാലിനു പഴുപ്പുണ്ടായതിനെത്തുടർന്ന് മുറിച്ചുമാറ്റുകയായിരുന്നു. പിന്നീട് കൃത്രിമക്കാലോടെ സുധ നൃത്തത്തിലേക്കും അഭിനയരംഗത്തേക്കും ശക്തമായി തിരിച്ചെത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.