നയം വ്യക്തമാക്കി രാഹുൽ; വേണമെങ്കിൽ നയിക്കാം
നയം വ്യക്തമാക്കി രാഹുൽ; വേണമെങ്കിൽ നയിക്കാം
Sunday, October 17, 2021 12:51 AM IST
ന്യൂഡൽഹി: കോണ്‍ഗ്രസ് പ്രസിഡന്‍റാകാൻ സന്നദ്ധനാണെന്ന് രാഹുൽ ഗാന്ധി. കോണ്‍ഗ്രസ് പ്രവർത്തകസമിതി യോഗത്തിൽ നേതാക്കൾ ഏകകണ്ഠമായി ഇക്കാര്യം ആവശ്യപ്പെട്ടതോടെയാണ് പാർട്ടി തലപ്പത്തേക്ക് ഇനിയില്ലെന്ന നിലപാടിൽ രാഹുൽ മാറ്റം വരുത്തിയത്. വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷനാകുന്ന കാര്യം ഗൗരവമായി തന്നെ പരിഗണിക്കുമെന്നും വ്യക്തമാക്കി.

പ്രവർത്തകസമിതി യോഗത്തിൽ മുതിർന്ന നേതാവ് എ.കെ. ആന്‍റണി, പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭുപേഷ് ഭഗേൽ എന്നിവർ രാഹുൽ പാർട്ടി അധ്യക്ഷ സ്ഥാനത്തേക്കു തിരിച്ചുവരണം എന്നാവശ്യപ്പെട്ടു.

രണ്ടു വർഷം മുന്പു പാർട്ടി ലോക്സഭാ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങിയ 2019ലാണ് ഈ നിലയിൽ താൻ ഇനി പാർട്ടിയെ നയിക്കാനില്ലെന്നു വ്യക്തമാക്കി പദവിയൊഴിഞ്ഞത്. അതോടെ നേതൃപ്രതിസന്ധിയിലായ കോണ്‍ഗ്രസിന്‍റെ ഇടക്കാല പ്രസിഡന്‍റായി സോണിയ ഗാന്ധി ചുമതലയേറ്റെടുക്കുകയായിരുന്നു.

അതേസമയം, കോണ്‍ഗ്രസിന്‍റെ മുഴുവൻസമയ പ്രസിഡന്‍റായി തന്നെയാണ് താൻ പ്രവർത്തിച്ചതെന്ന് ഉറപ്പിച്ചുപറഞ്ഞ് സോണിയ ഗാന്ധിയും നിലപാട് കടുപ്പിച്ചു. തുറന്ന സമീപനങ്ങളെ എല്ലായ്പോഴും അഭിനന്ദിച്ചിട്ടേയുള്ളൂ. അതിനാൽ തന്നോടു പറയാനുള്ള കാര്യങ്ങൾ മാധ്യമങ്ങളിൽകൂടി പറയേണ്ടതില്ലെന്നും പാർട്ടിക്കുള്ളിൽ വിമതശബ്ദം ഉയർത്തുന്നവർക്കു സോണിയ മുന്നറിയിപ്പു നൽകി.

കോണ്‍ഗ്രസിനു മുഴുവൻസമയ പ്രസിഡന്‍റിനെ നിർണയിക്കാനുള്ള തെരഞ്ഞെടുപ്പ് ഓഗസ്റ്റ്-സെപ്റ്റംബറിൽ നടക്കും. തുടർന്നു നടക്കുന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന്‍റെ തീയതി പിന്നീടറിയിക്കുമെന്നും സംഘടന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു.


പാർട്ടിയെ നയിക്കാൻ അതിശക്തൻ രാഹുൽ തന്നെയാണെന്നാണ് മുഴുവൻ കോണ്‍ഗ്രസ് പ്രവർത്തകരുടെയും വികാരമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും പ്രവർത്തക സമിതി യോഗത്തിനുശേഷമുള്ള പത്രസമ്മേളനത്തിൽ പറഞ്ഞു.

നിലവിൽ പാർട്ടിക്കുള്ളിലെ എല്ലാ തീരുമാനങ്ങളും എടുക്കുന്നത് സോണിയ ഗാന്ധിയാണ്. അതിനുള്ള കഴിവും തന്‍റേടവും അവർക്കുണ്ടെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു. രാഹുൽ നയിക്കുന്ന കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടാണെന്ന് മുതിർന്ന പാർട്ടി നേതാക്കളായ അംബിക സോണിയും മീര കുമാറും പറഞ്ഞു.

വിമർശകർക്ക് താക്കീത്

പാർട്ടി നേരിടുന്ന വെല്ലുവിളികളെക്കുറിച്ചു സ്വതന്ത്രവും സത്യസന്ധവുമായ ചർച്ചകളാണു വേണ്ടത്. പക്ഷേ, പുറത്തു നടത്തുന്ന പ്രതികരണങ്ങൾ കോണ്‍ഗ്രസ് പ്രവർത്തകസമിതിയോഗത്തിന്‍റെ തീരുമാനങ്ങൾ മാത്രമായിരിക്കണമെന്നും സോണിയ ചൂണ്ടിക്കാട്ടി.

പാർട്ടിക്കുള്ളിലെ വിയോജിപ്പുകൾ പതിവായി മാധ്യമങ്ങൾക്കുചോർത്തി നൽകുന്ന ജി-23 നേതാക്കൾക്കുള്ള താക്കീത് കൂടിയായിരുന്നു സോണിയയുടെ വാക്കുകൾ.

സോണിയ ഗാന്ധിയിൽ പൂർണവിശ്വാസമുണ്ടെന്നും സോണിയയുടെ നേതൃത്വത്തെ ആരുംതന്നെ ചോദ്യംചെയ്യില്ലെന്നുമാണ് മുൻപ് വിയോജിപ്പ് പ്രകടിപ്പിച്ച നേതാക്കളിൽ ഒരാളായ ഗുലാം നബി ആസാദ് ഇന്നലെ ചേർന്ന പ്രവർത്തക സമിതിയ യോഗത്തിൽ പറഞ്ഞത്.

സംഘടനാ തെരഞ്ഞെടുപ്പു സംബന്ധിച്ചു പാർട്ടിക്കു മൊത്തത്തിൽ അഴിച്ചുപണി ആവശ്യമാണ്. എന്നാൽ, എല്ലാറ്റിനും ഉപരിയായി ഐക്യവും ആത്മനിയന്ത്രണവും അച്ചടക്കവുമാണു വേണ്ടതെന്നും സോണിയ ചൂണ്ടിക്കാട്ടി.

സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.