രണ്ടു രാജ്യങ്ങളും ഒരു ഗ്രൂപ്പുംകൂടി സ്വതന്ത്ര വ്യാപാര കരാറിന്: മന്ത്രി
രണ്ടു രാജ്യങ്ങളും ഒരു ഗ്രൂപ്പുംകൂടി സ്വതന്ത്ര വ്യാപാര കരാറിന്: മന്ത്രി
Saturday, October 16, 2021 1:09 AM IST
ന്യൂഡൽഹി: ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാറിൽ ഏർപ്പെടുന്നതിനു രണ്ടു പുതിയ രാജ്യങ്ങളും മറ്റൊരു രാജ്യങ്ങളുടെ ഗ്രൂപ്പും താത്പര്യം അറിയിച്ചെന്ന് കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയൽ. എന്നാൽ ഈ രാജ്യങ്ങൾ ഏതെന്നു മന്ത്രി വെളിപ്പെടുത്തിയില്ല.

""യുകെ, യൂറോപ്യൻ യൂണിയൻ, യുഎഇ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ചു (ഫ്രീ ട്രേഡ് എഗ്രിമെന്‍റ്- എഫ്ടിഎ) കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ ഇന്ത്യ ചർച്ചകൾ നടത്തി. ഇതിനു പുറമെ രണ്ടു രാജ്യങ്ങളും ഒരു ഗ്രൂപ്പും ഇന്ത്യയുമായി എഫ്ടിഇ നീക്കുപോക്കുകൾ ആരംഭിക്കാൻ താത്പര്യം അറിയിച്ചിട്ടുണ്ട്''- പിയൂഷ് പറഞ്ഞു. എഫ്ടിഎ ഒപ്പുവയ്ക്കുന്നതിനു രാജ്യങ്ങൾ പ്രകടിപ്പിക്കുന്ന വേഗതയിൽ നിന്നു ലോകം ഇന്ത്യയുമായി ബിസിനസ് ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും സർക്കാരിലുള്ള വിശ്വാസമാണു പ്രകടമാകുന്നതെന്നു മന്ത്രി അവകാശപ്പെട്ടു.

കർഷകർക്കു കുരുക്കാകുന്ന എഫ്ടിഎ സംബന്ധിച്ച് ഇറ്റലിയിൽ നടന്ന ജി-20 ഉച്ചകോടി സമ്മേളനത്തിനിടെ യുകെ അടക്കമുള്ള രാജ്യങ്ങളിലെ വാണിജ്യമന്ത്രിമാരുമായി കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ചർച്ച നടത്തിയെന്നു ദീപിക ബുധനാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.


ഓസ്ട്രേലിയ, യൂറോപ്യൻ യൂണിയൻ, അമേരിക്ക, ചൈന, ബ്രസീൽ, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിലെ വാണിജ്യ മന്ത്രിമാരുമായി പിയൂഷ് ഗോയൽ ഇറ്റലിയിൽ ഉഭയകക്ഷി ചർച്ച നടത്തിയിരുന്നു. യുകെ, ഇന്തോനേഷ്യ, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലെ വാണിജ്യ മന്ത്രിമാരുമായും പിയൂഷ് ചർച്ച നടത്തി.

വൻകിട കുത്തക കന്പനികളുടെ കയറ്റുമതിയെ സഹായിക്കുമെങ്കിലും ചെറുകിട, ഇടത്തരം വ്യവസായികൾക്കും കർഷകർക്കും സ്വതന്ത്ര വ്യാപാര കരാറുകൾ തിരിച്ചടിയാകുമെന്നതാണ് ഇതുവരെയുള്ള ഇന്ത്യയുടെ അനുഭവ പാഠം.

സാധാരണ കാർഷിക വിളകൾ മുതൽ മൂല്യവർധിതവും പായ്ക്ക് ചെയ്തതും അല്ലാത്തുതുമായ കാർഷികോത്പന്നങ്ങളും വ്യവസായ ഉത്പന്നങ്ങളും വൻതോതിൽ ഇറക്കുമതി ഉണ്ടാകുന്നതോടെ രാജ്യത്തെ സാധാരണക്കാർ കൂടുതൽ പ്രതിസന്ധിയിലാകും.

ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.