അജയ് മിശ്ര രാജിവയ്ക്കണം; കോണ്‍ഗ്രസ് സംഘം രാഷ്‌ട്രപതിയെ കണ്ടു
അജയ് മിശ്ര രാജിവയ്ക്കണം; കോണ്‍ഗ്രസ് സംഘം രാഷ്‌ട്രപതിയെ കണ്ടു
Thursday, October 14, 2021 1:34 AM IST
ന്യൂഡൽഹി: ലഖിംപുർ കൂട്ടക്കൊലയിൽ പ്രതിസ്ഥാനത്തുള്ള ആശിഷ് മിശ്രയുടെ പിതാവ് അജയ് മിശ്രയുടെ രാജി ആവശ്യപെട്ട് കോണ്‍ഗ്രസ് നേതാക്കൾ രാഷ്‌ട്രപതി രാം നാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി.

കേസ് അന്വേഷണത്തിനായി സുപ്രീംകോടതി ജഡ്ജിമാരടങ്ങുന്ന സ്വതന്ത്ര ജുഡീഷൽ അന്വേഷണ കമ്മീഷനെ നിയമിക്കണമെന്നും കോണ്‍ഗ്രസ് സംഘം ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരുമായി സംസാരിക്കുമെന്ന് രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് ഉറപ്പു നൽകിയിട്ടുണ്ട്.

രാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയ മുതിർന്ന കോണ്‍ഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ, എ.കെ ആന്‍റണി, ഗുലാം നബി ആസാദ്, പ്രിയങ്ക ഗാന്ധി എന്നിവർ ലഖിംപുരിലെ കർഷകരുടെ കൊലപാതകം ഇന്ത്യയുടെ ആത്മാവിനേറ്റ മുറിവാണെന്ന് പറഞ്ഞു.

രാജ്യത്തെ സാധാരണക്കാർക്കുനേരേ പകൽവെളിച്ചത്തിൽ നടന്ന കൊലപാതകവും തുടർന്നുണ്ടായ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നിരുത്തരവാദ സമീപനവും സാധാരണ ജനങ്ങൾക്ക് സർക്കാർ സംവിധാനങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടുത്തിയെന്നും രാഷ്‌ട്രപതിക്കു മുന്പാകെ സമർപ്പിച്ച നിവേദനത്തിൽ പറയുന്നു.


കേന്ദ്ര സർക്കാരിന്‍റെ കാർഷിക നയങ്ങൾക്കെതിരേ ഡൽഹിയുടെ പരിസര പ്രദേശങ്ങളിൽ ഇപ്പോഴും പ്രക്ഷോഭം നടത്തുന്ന കർഷകരുമായി കൂടിക്കാഴ്ച നടത്തുന്നതിനോ സംസാരിക്കുന്നതിനോ പ്രധാനമന്ത്രി തയാറാകുന്നില്ല. രാജ്യത്തിന്‍റെ അന്നദാതാക്കൾക്കെതിരേയാണ് കേന്ദ്ര സർക്കാർ നിലയുറപ്പിച്ചിരിക്കുന്നത്.

സെപ്റ്റംബർ 27ന് കർഷകരുടെ നേതൃത്വത്തിൽ ഭാരത് ബന്ദ് നടക്കുന്ന സാഹചര്യത്തിൽ ഒരു പൊതുയോഗത്തിൽ കേന്ദ്ര സഹമന്ത്രി അജയ് മിശ്ര കർഷകർക്കെതിരേ പരസ്യമായി ഭീഷണി ഉയർത്തിയതിന്‍റെ ദൃശ്യങ്ങൾ ലഭ്യമാണ്.

ഭരണഘടനയുടെയും സർക്കാർ സംവിധാനങ്ങളുടെയും ധാർമികതയുടെ കാവൽക്കാരനായ രാഷ്‌ട്രപതി ഇടപെട്ട് അജയ് മിശ്രയെ മന്ത്രി സ്ഥാനത്തു നിന്നും നീക്കം ചെയ്യണമെന്നും കേസന്വേഷണത്തിനായി സ്വതന്ത്ര ജുഡീഷ്യൽ കമ്മീഷനെ നിയമിക്കണമെന്നു നിവേദനത്തിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.