ചരൺജിത് ചന്നി പഞ്ചാബ് മുഖ്യമന്ത്രി, സത്യപ്രതിജ്ഞ ഇന്ന്
ചരൺജിത് ചന്നി  പഞ്ചാബ് മുഖ്യമന്ത്രി,  സത്യപ്രതിജ്ഞ ഇന്ന്
Monday, September 20, 2021 12:26 AM IST
ചണ്ഡിഗഡ്: പഞ്ചാബിൽ നാടകീയ മാറ്റത്തിനൊടുവിൽ ദളിത് നേതാവ് ചരൺജിത് ചന്നി(48)ക്കു പഞ്ചാബ് മുഖ്യമന്ത്രിസ്ഥാനം. ഇന്നലെ ചേർന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗമാണു ചന്നിയെ നേതാവായി തെരഞ്ഞെടുത്തത്. പഞ്ചാബിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ഹരീഷ് റാവത്താണ് ഇക്കാര്യം അറിയിച്ചത്.

ചന്നി ഇന്നു രാവിലെ 11ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. അമരീന്ദർ സിംഗ് മന്ത്രിസഭയിൽ സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയായിരുന്നു അദ്ദേഹം. അമരീന്ദർ വിരുദ്ധ ഗ്രൂപ്പിലെ സുഖ്ജിന്ദർ സിംഗ് രൺധാവ മുഖ്യമന്ത്രിയാകുമെന്നായിരുന്നു ഇന്നലെ വൈകുന്നേരം വരെ റിപ്പോർട്ട്.

മുഖ്യമന്ത്രിയാകാനുള്ള പാർട്ടി നിർദേശം മുതിർന്ന കോൺഗ്രസ് നേതാവ് അംബികാ സോണി നിരസിച്ചിരുന്നു. പഞ്ചാബ് മുഖ്യമന്ത്രിസ്ഥാനത്തേക്കു സിക്ക് വിഭാഗക്കാരൻ വരണമെന്ന് അംബികാ സോണി ആവശ്യപ്പെട്ടു. ഇതിനുപിന്നാലെ മുൻ പഞ്ചാബ് പിസിസി അധ്യക്ഷൻ സുനിൽ ഝാക്കർ, തൃപ്ത് രജീന്ദർ സിംഗ് ബജ്‌വ എന്നിവരുടെ പേരുകളും മുഖ്യമന്ത്രിസ്ഥാനത്തേക്കു പരിഗണിച്ചിരുന്നു.

പിന്നീടാണ് സുഖ്ജിന്ദർ സിംഗ് രൺധാവയുടെ പേര് ഏതാനും എംഎൽഎമാർ നിർദേശിച്ചത്. എന്നാൽ, രൺധാവ മുഖ്യമന്ത്രിയാകുന്നതിനെ പിസിസി അധ്യക്ഷൻ നവജ്യോത് സിദ്ദു എതിർത്തു. ഒടുവിൽ ചരൺജിത് സിംഗ് ചന്നിക്കു നറുക്കു വീഴുകയായിരുന്നു. സിദ്ദുവിന്‍റെ ഉറ്റ അനുയായി ആണ് ചന്നി.


ഇന്നലെ ചരൺജിത് ചന്നി ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാൻ അവകാശമുന്നയിച്ചു. പഞ്ചാബിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത്, കേന്ദ്ര നിരീക്ഷകരായ അജയ് മാക്കൻ, ഹരീഷ് ചൗധരി എന്നിവർ ഇന്നലെ മുഴുവൻ എംഎൽഎമാരുമായി ചർച്ച നടത്തിയാണു നേതാവിനെ നിശ്ചയിച്ചത്.

മുഖ്യമന്ത്രിയായി സിദ്ദുവിനെ അംഗീകരിക്കില്ലെന്ന് അമരീന്ദർ വ്യക്തമാക്കിയിരുന്നു. ശനിയാഴ്ചയാണ് അമരീന്ദർ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചത്.

താൻ അപമാനിക്കപ്പെട്ടു എന്ന അമരീന്ദറിന്‍റെ പ്രസ്താവനയെ എതിർത്ത് സുഖ്ജിന്ദർ സിംഗ് രൺധാവ രംഗത്തെത്തി. ബിജെപി അഞ്ചു മുഖ്യമന്ത്രിമാരെ മാറ്റി. കോൺഗ്രസ് അതുതന്നെ ചെയ്യുന്നു. ചില മുഖ്യമന്ത്രിമാരെ മാറ്റി.

അമരീന്ദർ സിംഗിന് ഒന്പതര വർഷം മുഖ്യമന്ത്രിസ്ഥാനത്ത് ഇരിക്കാനായി. ഈ ബഹുമതി മറ്റൊരു മുഖ്യമന്ത്രിക്കും കിട്ടിയില്ല. പാർട്ടിയും സംസ്ഥാനത്തെ ജനങ്ങളും ഒപ്പംനിൽക്കുന്പോൾ മാത്രമേ ഒരാൾക്കു മുഖ്യമന്ത്രിസ്ഥാനത്തു തുടരാനാകൂ -രൺധാവ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.