പഞ്ചാബ് കോൺഗ്രസിലെ പടലപിണക്കം; ക്യാപ്റ്റൻ ഔട്ട്
പഞ്ചാബ് കോൺഗ്രസിലെ പടലപിണക്കം;  ക്യാപ്റ്റൻ ഔട്ട്
Sunday, September 19, 2021 12:54 AM IST
ന്യൂഡൽഹി: കോണ്‍ഗ്രസിലെ പടലപിണക്കങ്ങളെത്തുടർന്നു മുതിർന്ന നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായ ക്യാപ്റ്റൻ അമരീന്ദർ സിംഗ് രാജിവച്ചു. ഇന്നലെ വൈകുന്നേരം 4.30ന് അദ്ദേഹം ഗവർണർ ബൻവാരിലാൽ പുരോഹിതിനെ കണ്ടു രാജിക്കത്ത് കൈമാറി.

പാർട്ടി നിയമസഭാകക്ഷി യോഗം ചേരുന്നതിനു തൊട്ടുമുന്പായിരുന്നു രാജി. അമരീന്ദർ സിംഗിനെ നീക്കണമെന്നാവശ്യപ്പെട്ട് 50 എംഎൽഎമാർ ഒപ്പിട്ട് കോണ്‍ഗ്രസ് അധ്യക്ഷയ്ക്കു കത്തയച്ചതോടെയാണു രാജി അനിവാര്യമായത്.

അടുത്ത ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോണ്‍ഗ്രസിലെ നേതൃപ്രതിസന്ധി പൊട്ടിത്തെറിയിലെത്തിയത്. അമരീന്ദർ വിളിച്ച യോഗത്തിൽ 15 എംഎൽഎമാരേ പങ്കെടുത്തുള്ളൂ.

പിസിസി പ്രസിഡന്‍റ് നവജ്യോത് സിംഗ് സിദ്ദുവിന്‍റെ നേതൃത്വത്തിലുള്ള വിഭാഗം അമരീന്ദറിനെതിരേ പരസ്യമായി രംഗത്തെത്തിയതോടെ പാർട്ടി പിളർപ്പിന്‍റെ വക്കിലാണ്.


അപമാനിതനായി തുടരാനാകില്ലെന്നും രാജിവയ്ക്കുകയാണെന്നും ഇന്നലെ രാവിലെ ഡൽഹിയിലെത്തി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അറിയിച്ച ശേഷമാണു രാജിക്കത്ത് നൽകിയതെന്ന് അമരീന്ദർ പറഞ്ഞു. താൻ അപമാനിക്കപ്പെട്ടുവെന്നു കമൽനാഥ്, മനീഷ് തിവാരി തുടങ്ങിയ നേതാക്കളെ വിളിച്ചറിയിക്കുകയും ചെയ്തു.

2002 മുതൽ അഞ്ചുവർഷക്കാലം മുഖ്യമന്ത്രിയായിരുന്ന അമരീന്ദറിന്‍റെ നേതൃത്വത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് ഭരണം തിരികെപ്പിടിച്ചാണ് അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയായത്. അമരീന്ദർ രാജിവയ്ക്കുകയാണെന്നു മകനും ദേശീയ ഷൂട്ടിംഗ് അസോസിയേഷൻ പ്രസിഡന്‍റുമായ രണീന്ദർ സിംഗ് ഇന്നലെ ഉച്ചകഴിഞ്ഞു ട്വീറ്റ് ചെയ്തിരുന്നു.

ഷൂട്ടിംഗ് അസോസിയേഷൻ പ്രസിഡന്‍റായി ഇന്നലെയാണു രണീന്ദർ സിംഗ് നാലാം തവണയും തെരഞ്ഞെടുക്കപ്പെട്ടത്.

- ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.