കോവിഡ് വ്യാപനം ആറുമാസംകൂടി
കോവിഡ് വ്യാപനം  ആറുമാസംകൂടി
Thursday, September 16, 2021 1:10 AM IST
ന്യൂഡൽഹി: അടുത്ത ആറു മാസത്തിനുള്ളിൽ ഇന്ത്യയിൽ കോവിഡ് വ്യാപനത്തിനത്തിന്‍റെ അവസാനം ഉണ്ടാകുമെന്ന് വിലയിരുത്തൽ. നാഷണൽ സെന്‍റർ ഫോർ ഡിസീസ് കണ്‍ട്രോൾ ഡയറക്ടർ സുജീത് സിംഗ് ആണ് മഹാമാരിക്കിടയിലും ആശ്വാസദിവസങ്ങളിലേക്ക് വിരൽ ചൂണ്ടുന്നത്.

ഇന്ത്യയിൽ കോവിഡ് വൈറസിന്‍റെ പുതിയൊരു വകഭേദം ഉണ്ടായിട്ടില്ല. ഏറെ ആശങ്ക ഉയർത്തിയ സി1.2 വകഭേദവും ഇന്ത്യയിൽ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഒരു വകഭേദം വന്ന വൈറസിന്‍റെ സാന്നിധ്യം കൊണ്ടു മാത്രം മൂന്നാം തരംഗം ഉണ്ടാകുമെന്ന് ഉറപ്പിച്ചുപറയാനും കഴിയില്ല. ആളുകളുടെ പെരുമാറ്റവും പ്രതിരോധശേഷി കൈവരിക്കുന്നതും അനുസരിച്ചായിരിക്കും പുതിയൊരു സാഹചര്യം ഉണ്ടാകുന്നത്. എന്നാൽ, വരാനിരിക്കുന്ന ഉത്സവകാലങ്ങളിൽ ഏറെ കരുതൽ വേണമെന്നും ഡോ. സുജീത് സിംഗ് മുന്നറിയിപ്പു നൽകി.

കോവിഡിന്‍റെ അവസാനം എന്നു പറഞ്ഞാൽ രോഗവ്യാപനം കൂടുതൽ നിയന്ത്രണവിധേയമാകും എന്നാണെന്നും അദ്ദേഹം വിശദീകരിച്ചു. അതോടെ കോവിഡ് വൈറസ് രാജ്യത്തിന്‍റെ ആരോഗ്യ മേഖലയ്ക്ക് പൂർണമായും വഴങ്ങുന്ന അവസ്ഥയിലേക്ക് എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. മരണനിരക്കും രോഗവ്യാപനവും നിയന്ത്രണവിധേയാമായാൽ തന്നെ കോവിഡിനെ എളുപ്പത്തിൽ കൈകാര്യം ചെയ്യാം.

കോവിഡ് വ്യാപനം അതിരൂക്ഷമായിരുന്ന കേരളം പോലും ഇപ്പോൾ അതിരൂക്ഷമായ അവസ്ഥയിൽനിന്നു കരകയറുകയാണെന്നും ഡോ. സുജീത് സിംഗ് ചൂണ്ടിക്കാട്ടി. വാക്സിനേഷൻ തന്നെയാണ് കോവിഡിനെ ചെറുക്കാൻ ഫലപ്രദമായ ഏക മാർഗമെന്നും അദ്ദേഹം പറഞ്ഞു.


75 കോടിയോളം ആളുകൾ രാജ്യത്ത് ഇതുവരെ വാക്സിൻ സ്വീകരിച്ചു. വാക്സിൻ 70% പേരിലും ഫലപ്രദമാണെങ്കിൽ രാജ്യത്തെ 50 ശതമാനം ആളുകളിലും പ്രതിരോധശേഷി ഉണ്ടായിട്ടുണ്ട്. ഒരു സിംഗിൾ ഡോസ് വാക്സിൻ തന്നെ 30-31 ശതമാനം പ്രതിരോധശേഷി നൽകുന്നു. അതായത്, ഒറ്റ ഡോസ് വാക്സിൻ ലഭിച്ച 30 കോടിയോളം ആളുകളിലും പ്രതിരോധശേഷി ഉടലെടുത്തിട്ടുണ്ടെന്നും ഡോ. സുജീത് സിംഗ് വ്യക്തമാക്കി.

വാക്സിൻ സ്വീകരിച്ചവരിൽ വീണ്ടും കോവിഡ് വരുന്ന ബ്രേക്ക് ത്രൂ ഇൻഫക്‌ഷന് 20 മുതൽ 30 ശതമാനം വരെയേ സാധ്യതയുള്ളൂ. വകഭേദം വന്ന വൈറസുകളിൽനിന്നാണ് ബ്രേക് ത്രൂ ഇൻഫക്‌ഷൻ ഉണ്ടാകുന്നത്.

ബൂസ്റ്റർ ഡോസ് വേണോ ?

രണ്ട് ഡോസ് വാക്സിനും എടുത്ത 614 ആരോഗ്യ പ്രവർത്തകരിൽ ആദ്യഡോസ് വാക്സിൻ സ്വീകരിച്ചതിന് നാല് മാസത്തിനുശേഷം ആന്‍റിബോഡിയിൽ കുറവ് വന്നതായി കണ്ടെത്തി. ഭുവനേശ്വറിലെ റീജണൽ മെഡിക്കൽ റിസർച്ച് സെന്‍റർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

ആറു മാസത്തിനു ശേഷം ഇന്ത്യയിൽ ബൂസ്റ്റർ ഡോസ് വേണ്ടിവരുമോ എന്ന കാര്യത്തിൽ വ്യക്തത വരുമെന്ന് മെഡിക്കൽ റിസർച്ച് സെന്‍ററിന്‍റെ ഡയറക്ടർ സംഗമിത്ര പതി പറഞ്ഞു.

കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ആദ്യഘട്ട വാക്സിൻ സ്വീകരിച്ചവർക്ക് പല പാശ്ചാത്യ രാജ്യങ്ങളിലും ബൂസ്റ്റർ ഡോസ് കൊടുത്തു തുടങ്ങിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.