സത്യവാങ്മൂലം ഇല്ല; സർക്കാർ നിലപാടിൽ സുപ്രീംകോടതിക്ക് അതൃപ്തി
സത്യവാങ്മൂലം ഇല്ല; സർക്കാർ നിലപാടിൽ സുപ്രീംകോടതിക്ക് അതൃപ്തി
Tuesday, September 14, 2021 1:11 AM IST
ന്യൂഡൽഹി: ഇസ്രയേൽ നിർമിത ചാര സോഫ്റ്റ്‌വേർ പെഗാസസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഉൾപ്പെടുത്തി സത്യവാങ്മൂലം നൽകില്ലെന്നു കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ.

സർക്കാർ നിലപാടിൽ ഉറച്ചുനിന്നതോടെ പെഗാസസ് ഫോണ്‍ ചോർത്തലിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഇടക്കാല വിധി പറയുന്നതു സുപ്രീം കോടതി മാറ്റിവച്ചു. വെറുതെ കാടും പടലും തല്ലുന്നതു പ്രശ്നത്തിനു പരിഹാരം ഉണ്ടാക്കില്ല എന്നു തന്നെ പറഞ്ഞാണ് ചീഫ് ജസ്റ്റീസ് ഹർജികളിൽ ഇടക്കാല വിധി പറയുന്നത് മാറ്റിവച്ചത്.

പെഗാസസ് ഉപയോഗിക്കുന്നുണ്ടോ ഇല്ലയോ എന്നു വ്യക്തമാക്കാൻ കോടതി സർക്കാരിനു വേണ്ടത്ര അവസരം തന്നിരുന്നു. എന്നാൽ, സർക്കാർ ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം നൽകാൻ വിസമ്മതിക്കുകയാണ്. അതിനാൽ, അതില്ലാതെതന്നെ ഇടക്കാല ഉത്തരവിറക്കും: സുപ്രീംകോടതി വ്യക്തമാക്കി.

രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാൽ പെഗാസസുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം പൊതുസമൂഹത്തിനൊട്ടാകെ ലഭ്യമാക്കും വിധം സത്യവാങ്മൂലമായി സമർപ്പിക്കാൻ കഴിയില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു.

എന്നാൽ, രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഒരു കാര്യവും വെളിപ്പെടുത്തേണ്ടതില്ലെന്നും പരാതിക്കാർ ആരോപിക്കുന്നതുപോലെ ചാര സോഫ്റ്റ്‌വേറിന്‍റെ നിയമവിരുദ്ധമായ ഉപയോഗത്തിലൂടെ സാധാരണ പൗരന്‍റെ അവകാശം ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്നു മാത്രം വ്യക്തമാക്കിയാൽ മതിയെന്നും കോടതി പറഞ്ഞു.

പെഗാസസ് സംബന്ധിച്ച വിഷയങ്ങൾ പരിശോധിക്കാൻ ഒരു വിദഗ്ധസമിതിയെ നിയോഗിക്കാമെന്നും സമിതിയുടെ റിപ്പോർട്ട് കോടതിക്കു നൽകാമെന്നും സർക്കാർ ആവർത്തിച്ചു. എന്നാൽ, ഒരു സമിതിയെ നിയോഗിച്ച് അന്വേഷണം നടത്തുന്നതല്ല കാര്യമെന്നും ഒരു സത്യവാങ്മൂലം നൽകിയാൽ സർക്കാരിന്‍റെ നിലപാട് വ്യക്തമാകുമെന്നും കോടതി മറുപടി നൽകി. ചീഫ് ജസ്റ്റീസ് എൻ.വി. രമണ അധ്യക്ഷനായ ജസ്റ്റീസുമാരായ സൂര്യകാന്ത്, ഹിമ കോഹ്‌ലി എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഇന്നലെ കേസ് പരിഗണിച്ചത്.


സത്യവാങ് മൂലം നൽകില്ലെന്ന സർക്കാർ നിലപാട് അവിശ്വസനീയമാണെന്നു കപിൽ സിബൽ ചൂണ്ടിക്കാട്ടി. അതിന്‍റെ അർഥം പെഗാസസ് ഉപയോഗിക്കുന്നു എന്നുതന്നെയാണെന്ന് അദ്ദേഹം പറഞ്ഞു.

പെഗാസസ് കേവലം ഒരു നിരീക്ഷണസംവിധാനം മാത്രമല്ലെന്നും അതുപയോഗിച്ചു തെറ്റായ വിവരങ്ങളുണ്ടാക്കാനും വ്യാജ രേഖകൾ നിർമിക്കാനും കഴിയുമെന്നു വ്യക്തമാണെന്നു ശ്യാം ദിവാൻ പറഞ്ഞു.

പരാതിയെക്കുറിച്ച് അന്വേഷിക്കാൻ കോടതി ഒരു റിട്ടയേർഡ് ജഡ്ജിയുടെ നേതൃത്വത്തിൽ പ്രത്യേക സമിതിയെ നിയോഗിക്കണമെന്നു മീനാക്ഷി അറോറ അഭിപ്രായപ്പെട്ടു.

സെബി മാത്യു

പറയാതിരിക്കാനും വയ്യ!

പെഗാസസ് ഉപയോഗിക്കുന്നുണ്ടോ ഇല്ലയോ എന്നു പോലും വ്യക്തമാക്കാൻ കഴിയില്ലെന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയിൽ പറഞ്ഞു. സർക്കാർ പെഗാസസ് ഉപയോഗിക്കുന്നില്ലെന്ന് പൊതുസമക്ഷം വ്യക്തമാക്കിയാൽ ഭീകരസംഘടനകൾ ആ നിലയ്ക്കുള്ള തയാറെടുപ്പുകൾ നടത്തും. ഉണ്ടെന്ന് വ്യക്തമാക്കിയാൽ എല്ലാ സോഫ്റ്റ്‌വേറുകൾക്കും ഒരു പ്രതിരോധ സോഫ്റ്റ്‌വേർ ഉള്ളതുപോലെതന്നെ ഇക്കാര്യത്തിലും സംഭവിക്കും.

ഒരാളെയും നിയമവിരുദ്ധമായി നിരീക്ഷിക്കുന്നില്ലെന്ന കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവിന്‍റെ പ്രസ്താവനയും തുഷാർ മേത്ത ചൂണ്ടിക്കാട്ടി. അതു കൊണ്ടുതന്നെ ഒരു കമ്മിറ്റി രൂപീകരിക്കണം എന്ന ആവശ്യംതന്നെ സർക്കാർ മുന്നോട്ടുവയ്ക്കുന്നുവെന്നും തുഷാർ മേത്ത പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.