പെഗാസസ് ഫോൺ ചോർത്തൽ: നിയമപോരാട്ടത്തിനു സിപിഎം
പെഗാസസ് ഫോൺ ചോർത്തൽ: നിയമപോരാട്ടത്തിനു സിപിഎം
Monday, July 26, 2021 12:35 AM IST
ന്യൂഡൽഹി: പെഗാസസ് ഫോണ്‍ചോർത്തലിനെക്കുറിച്ച് സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് സിപിഎം. രാജ്യസഭാംഗം ജോൺബ്രിട്ടാസ് സുപ്രീംകോടതിയിൽ നൽകിയ ഹർജിയിലാണ് ഈ ആവശ്യമുന്നയിച്ചിരിക്കുന്നത്. ചാര സോഫ്റ്റ്‌വേർ ഉപയോഗിച്ചു രാഷ്‌ട്രീയനേതാക്കളും മാധ്യമപ്രവർത്തകരും ഉൾപ്പെടെയുള്ളവരുടെ വിവരങ്ങൾ ചോർത്തിയതു മൗലികാവകാശത്തിന്‍റെയും സ്വകാര്യത ഉറപ്പുനൽകുന്ന തരത്തിലുള്ള കോടതിവിധികളുടെയും ലംഘനമാണെന്നു ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

ചോർത്തിയെന്നു പുറയപ്പെടുന്ന ഫോൺനന്പറുകളിൽ സുപ്രീംകോടതിയുടെ നന്പറും ഉണ്ട്. ജുഡീഷറിയിലേക്കുള്ള ഇത്തരം കടന്നുകയറ്റം ഞെട്ടിക്കുന്നതാണ്. ഐടി മന്ത്രി അശ്വനി വൈഷ്ണവ് പാർലമെന്‍റിനു നൽകിയ വിശദീകരണത്തിൽ സ്പൈവേർ ഉപയോഗിച്ച് നിരീക്ഷണം നടന്നിട്ടുണ്ടോയെന്നതു സർക്കാർ നിഷേധിക്കുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ല.


പെഗാസസ് വിഷയത്തിൽ അനധികൃതമായ ഇടപെടൽ നടന്നിട്ടില്ലെന്ന നിയമമന്ത്രിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയ ബ്രിട്ടാസ് രാജ്യത്ത് അനധികൃതമായ നിരീക്ഷണം നടക്കുന്നുവെന്നുവെന്ന് വ്യക്തമാകുകയാണെന്നും ഹർജിയിൽ പറയുന്നു. വിഷയത്തിൽ സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണമാവശ്യപ്പെട്ട് അഭിഭാഷകനായ എം.എൽ. ശർമയും കോടതിയെ സമീപിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.