കർണാടകത്തിലെ നേതൃമാറ്റം: മനസു തുറക്കാതെ പ്രഹ്ലാദ് ജോഷി
കർണാടകത്തിലെ നേതൃമാറ്റം: മനസു തുറക്കാതെ പ്രഹ്ലാദ് ജോഷി
Sunday, July 25, 2021 12:39 AM IST
ഹൂബ്ലി: കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയെ നീക്കാൻ കേന്ദ്രനേതൃത്വം തീരുമാനമെടുത്തുെന്ന റിപ്പോർട്ടുകൾക്കിടെ, ഇക്കാര്യത്തിൽ അഭ്യൂഹങ്ങൾക്കില്ലെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. യെദിയൂരപ്പയ്ക്കു പകരക്കാരനായി ബിജെപി കേന്ദ്ര നേതൃത്വം പരിഗണിക്കുന്നത് ജോഷിയെയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണു വിശദീകരണം. യെദിയൂരപ്പ മന്ത്രിസഭയുടെ രണ്ടാം വാർഷികദിനമായ ഇന്ന്, അദ്ദേഹത്തിന്‍റെ ഭാവി സംബന്ധിച്ച് കേന്ദ്ര നേതൃത്വം തീരുമാനമെടുക്കുമെന്നാണ് വാർത്തകൾ. സ്ഥാനമൊഴിയുമെന്ന സൂചനകൾ യെദിയൂരപ്പയും നൽകുന്നുണ്ട്.

ഇക്കാര്യത്തിൽ മുഖ്യമന്ത്രിയോ കേന്ദ്ര നേതൃത്വമോ താനുമായി ആശയവിനിമയം നടത്തിയിട്ടില്ലെന്നും മാധ്യമവാർത്തകൾ മാത്രമാണു തനിക്കു മുന്നിലുള്ളതെന്നും ഹൂബ്ലിയിൽ മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു. യെദിയൂരപ്പ തുടരണമെന്ന് നിരവധി മഠാധിപതികൾ ആവശ്യപ്പെട്ടിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന്, തനിക്ക് ഇക്കാര്യത്തിൽ ഒരു ബന്ധവുമില്ലെന്നായിരുന്നു പ്രതികരണം. പാർട്ടി അധ്യക്ഷൻ ജെ.പി. നഡ്ഡയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായുമാണ് മുഖ്യമന്ത്രി ആരാകണമെന്ന് തീരുമാനിക്കുന്നതെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു.


അതേസമയം, സ്ഥാനമൊഴിയുമെന്ന സൂചനയുമായി വീണ്ടും യെദിയൂരപ്പ മാധ്യമപ്രവർത്തകരെ കണ്ടു. മുഖ്യമന്ത്രിപദത്തിലെത്തിയ ആദ്യദിനം മുതൽ നിരവധി പ്രതിബന്ധങ്ങളെ നേരിട്ടാണ് ഭരണം മുന്നോട്ടുകൊണ്ടുപോയതെന്നു പറഞ്ഞ അദ്ദേഹം, ജനങ്ങൾക്കുവേണ്ടി ഇത്രയും കാലം പ്രവർത്തിക്കാനായതിൽ സന്തുഷ്ടിയുണ്ടെന്നും വ്യക്തമാക്കി. സ്വന്തം മണ്ഡലമായ ശിക്കാരിപ്പൂരയിലും ഇതുൾപ്പെടുന്ന ശിവമോഗ ജില്ലയിലും നടത്തിയ സർവ്വതല സ്പർശിയായ വികസനത്തിൽ അഭിമാനമുണ്ടെന്നും യെദിയൂരപ്പ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.